Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉത്തരാഖണ്ഡ് മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാസാക്കി;കടുത്ത ശിക്ഷ

ഡെറാഡൂണ്‍- ഉത്തരാഖണ്ഡില്‍ നിയമവിരുദ്ധ മതപരിവര്‍ത്തനം തടയുന്ന കര്‍ശന ബില്‍ നിയമസഭ പാസാക്കി. കുറഞ്ഞത് മൂന്ന് മുതല്‍ പരമാവധി 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന കര്‍ശന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
സര്‍ക്കാര്‍ സര്‍വീസുകളില്‍ സംസ്ഥാനത്തെ താമസക്കാരായ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം അനുവദിക്കുന്ന ബില്ലും പാസാക്കി. ജയില്‍ ശിക്ഷയ്ക്ക് പുറമെ, നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുറഞ്ഞത് 50,000 രൂപ പിഴ ചുമത്തുമെന്നും ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ (ഭേദഗതി) നിയമത്തില്‍ പറയുന്നു.  ഇതിനുപുറമെ,  കുറ്റവാളി ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാനും ബാധ്യസ്ഥനാണ്.
നേരത്തെ, സംസ്ഥാനത്ത് നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് പിഴ ചുമത്തുന്നതിന് പുറമെ ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെയായിരുന്നു ശിക്ഷ.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 27, 28 പ്രകാരം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനു കീഴില്‍, എല്ലാവരുടെയും പ്രാധാന്യം തുല്യമായി ശക്തിപ്പെടുത്തുന്നതിന് 2018 ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്ന് ബില്ലിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട്  മന്ത്രി സത്പാല്‍ മഹാരാജ് പറഞ്ഞു.

 

Latest News