മതചിഹ്നം ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം; മുസ്ലിം ലീഗിന് കക്ഷി ചേരാന്‍ അനുമതി

ന്യുദല്‍ഹി- കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് മുസ്ലിം ലീഗിനെ കക്ഷി ചേര്‍ക്കാന്‍ അനുമതി നല്‍കിയത്. മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി മൂന്നാഴ്ച സമയം  നല്‍കി.
വിദ്വേഷ കേസിലെ പ്രതിയാണ് ലീഗിനെ നിരോധിക്കാന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയതെന്ന് ലീഗിന്റെ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീം കോടതിയില്‍ വാദിച്ചു. മതപരമായ ചിഹ്നങ്ങളും പേരും ഉപയോഗിക്കുന്ന മുസ്ലിം ലീഗ്, ഹിന്ദു ഏകതാ ദള്‍, അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യദ് വസിം റിസ് വിയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.

 

Latest News