Sorry, you need to enable JavaScript to visit this website.

മുന്‍ കാമുകന്‍ യുവതിയെ കൊന്ന് ശരീരഭാഗങ്ങള്‍  ആറ് പീസാക്കി കിണറ്റിലെറിഞ്ഞു

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ അസംഗഡില്‍ മുന്‍ കാമുകിയെ യുവാവ് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കിണറ്റിലെറിഞ്ഞു. ഇരുപത്തിരണ്ടുകാരിയായ ആരാധനാ പ്രജാപതിയാണ് കൊല്ലപ്പെട്ടത്. നവംബര്‍ 15ന് ആരാധനയുടെ ശരീരഭാഗങ്ങള്‍ പശ്ചിമി ഗ്രാമത്തിന് പുറത്തുള്ള കിണറ്റില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ മുന്‍കാമുകന്‍ പ്രിന്‍സ് യാദവിനെ (24) പോലീസ് അറസ്റ്റു ചെയ്തു.
നവംബര്‍ 10 മുതല്‍ ആരാധനയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പശ്ചിംപട്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്ന് ശരീരഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് പ്രിന്‍സിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. തന്നെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചതിലുള്ള പകയിലാണ് കൊല നടത്തിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ശരീരം ആറു കഷണങ്ങളാക്കി കിണറ്റിലും തല കുറച്ചകലെയുള്ള കുളത്തിലും ഉപേക്ഷിക്കുകയായിരുന്നു. ഒപ്പം വസ്ത്രങ്ങളും കിണറ്റില്‍ തള്ളി. വെട്ടിക്കൊല്ലാനുപയോഗിച്ച ആയുധം കുളത്തില്‍ നിന്ന് കണ്ടെടുത്തതായി അസംഗഡ് എസ്.പി അനുരാഗ് ആര്യ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ പ്രിന്‍സിന്റെ മാതാപിതാക്കള്‍ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട
പ്രിന്‍സും ആരാധനയും തമ്മില്‍ രണ്ടുവര്‍ഷം പ്രണയത്തിലായിരുന്നു. ഇതിനിടെ ഫെബ്രുവരിയില്‍ ആരാധന മറ്റൊരാളെ വിവാഹം കഴിച്ചു. ഈസമയം വിദേശത്തായിരുന്ന പ്രിന്‍സ് വിവരമറിഞ്ഞ് നാട്ടിലെത്തുകയായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ ഇയാള്‍ ആരാധനയെ നിര്‍ബന്ധിച്ചിട്ടും വഴങ്ങിയില്ല. തുടര്‍ന്ന് നവംബര്‍ 10ന് അമ്പലത്തില്‍ പോകാനെന്ന വ്യാജേന ആരാധനയെ പുറത്തുകൊണ്ടുപോയി വയലില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
ബന്ധുവായ സാര്‍വേഷിന്റെ സഹായത്തോടെയാണ് ആരാധനയുടെ ശരീരം വെട്ടിനുറുക്കിയതെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പ്രിന്‍സ് പോലീസിന് മൊഴി നല്‍കി.
 

Latest News