Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശ്രദ്ധയുടെ തലയും മൊബൈലും  കത്തിയും ഇനിയും കണ്ടെത്താനായില്ല 

ന്യൂദല്‍ഹി- ലിവിങ് ടുഗുതര്‍ പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ അറുത്തെടുത്ത തല, ശരീരം വെട്ടിമുറിക്കാനുപയോഗിച്ച കത്തി. കൊലപാതക സമയം കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കര്‍ ധരിച്ചിരുന്ന വസ്ത്രം, യുവതിയുടെ മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. യുവതിയെ 35 കഷ്ണങ്ങളാക്കിയാണ് പ്രതി വെട്ടിനുറുക്കിയത്. ഇതില്‍ 10 ശരീരഭാഗങ്ങള്‍ മാത്രമാണ് ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള കാട്ടില്‍ നിന്നും കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതി അഫ്താബ് അമീന്‍ പൂനവാലെയെ പോലീസ് ദല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കും. അന്വേഷണത്തിനും തെളിവെടുപ്പിനും ഒരാഴ്ചകൂടി പ്രതിയെ കസ്റ്റഡിയിലെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടും.
കൊലപാതകത്തിന് ശേഷവും പ്രതി അഫ്താബ് ഡേറ്റിങ് ആപ്പ് വഴി പെണ്‍കുട്ടികളെ ഫ്‌ളാറ്റില്‍ കൊണ്ടുവന്നിരുന്നെന്നും മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന സമയത്തും യുവതികളുമായി അതേ ഫ്‌ളാറ്റില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രതി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ മെയ് 18നാണ് പ്രതി കാമുകിയായ ശ്രദ്ധ വാല്‍ക്കറെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രഡ്ജില്‍ സൂക്ഷിച്ചത്. മൂന്നാഴ്ച ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീരഭാഗങ്ങള്‍ 18 ദിവസം കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ദുര്‍ഗന്ധം വരാതിരിക്കാന്‍ പ്രതി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച സമയത്ത് റൂം റീഫ്രഷ്ണറുകള്‍ ഉപയോഗിച്ചിരുന്നു.
 

Latest News