കത്‌വ കൂട്ടബലാത്സഗ കേസിലെ പ്രതി ശുഭം കുട്ടിയല്ല, പ്രത്യേക വിചാരണ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂദല്‍ഹി- രാജ്യത്തെ നടുക്കിയ കത്‌വ കൂട്ടബലാംത്സംഗ കേസിലെ പ്രതികളിലൊരാള്‍ പ്രായപൂര്‍ത്തിയായതിനാല്‍ പ്രത്യേക വിചാരണ വേണ്ടെന്ന് സുപ്രീംകോടതി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും ജമ്മു കശ്മീര്‍ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കി വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ശുഭം സംഗ്ര എന്ന പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കണമെന്ന് നിര്‍ദേശിച്ചത് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ജെ.ബി പര്‍ദീവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ്.
    കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം കോടതി തള്ളി. 2019 ജൂണിലാണ് രാജ്യത്തെ നടുക്കിയ കത്‌വ കൂട്ട ബലാത്സംഗം നടന്നത്. എട്ടു വയസു മാത്രമുണ്ടായിരുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പത്താന്‍കോട്ടിലെ പ്രത്യേക കോടതി മൂന്നു പ്രതികളെ ജീവപര്യന്തം തടവിന് വിധിച്ചു. തെളിവ് നശിപ്പിച്ചു എന്ന കുറ്റത്തിന് മൂന്നു പോലീസുകാരെ അഞ്ചു വര്‍ഷത്തെ തടവിനും വിധിച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി ശുഭം സംഗ്രാം എന്ന പ്രതിയുടെ വിചാരണ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കു മാറ്റുകയായിരുന്നു. കേസിലെ മുഖ്യപ്രതി സഞ്ചി റാമിന്റെ അനന്തിരിവനായിരുന്നു ശുഭം. ഇയാളുടെ അറസ്റ്റിനെതിരേ അഭിഭാഷകര്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് കേസിന്റെ വിചാരണ കത്‌വിയില്‍ നിന്ന് സുപ്രീംകോടതി പത്താന്‍കോട്ടിലേക്ക് മാറ്റിയത്.

 

Latest News