Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുധാകരന്റെ വിശദീകരണം സ്വീകരിച്ചു; ലീഗിന്റെ ആശങ്കകൾ പരിഹരിച്ചു, രാജിക്കത്ത് കള്ളവാർത്തയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം - വിവാദ പ്രസ്താവനയിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പ്രസ്താവനയിൽ മുസ്‌ലിം ലീഗിന്റെ ആശങ്കകൾ അവരുമായി സംസാരിച്ച് പരിഹരിച്ചിട്ടണ്ട്. സുധാകരൻ രാജിസന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിക്ക് കത്തയച്ചുവെന്ന വാർത്ത പച്ചക്കള്ളമാണെന്നും ഇത് പ്രതിസന്ധിയിലായ സംസ്ഥാന സർക്കാരിനെ രക്ഷപ്പെടുത്താനുള്ള വേലയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 തെറ്റായ വാർത്തകൾ പടച്ചുവിട്ട് കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ നോക്കരുത്. ആർ.എസ്.എസിനെ സംബന്ധിച്ച സുധാകരന്റെ പ്രസ്താവനയിൽ താനടക്കമുള്ള നേതാക്കളും ദേശീയ നേതാക്കളും പ്രതികരണം നടത്തിയിട്ടുണ്ട്. തനിക്ക് പറ്റിയത് നാക്കുപിഴയാണെന്ന് സുധാകരനും പറഞ്ഞുകഴിഞ്ഞു. അദ്ദേഹത്തിന്റെ വിശദീകരണം പാർട്ടി സ്വീകരിച്ചു. എല്ലാ കാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സുധാകരൻ. ഗൗരവത്തോട് കൂടിയാണ് സുധാരകരന്റെ പ്രസ്താവനയെ പാർട്ടി കണ്ടത്. അതിൽ വിശദീകരണം തേടിയതും അതേ ഗൗരവത്തിലാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. എല്ലാവരും ഒരുപോലെ സംസാരിക്കണമെന്നില്ല. പറയുന്ന കാര്യമെല്ലാം ഒന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
 സുധാകരൻ രാജിക്കത്ത് അയച്ചുവെന്നത്‌ ശൂന്യാകാശത്ത് നിന്ന് സൃഷ്ടിച്ചെടുത്ത തെറ്റായ വാർത്തയാണ്. കത്തിൽ പ്രതിപക്ഷ നേതാവിനെതിരെ സുധാകരൻ പരാമർശം നടത്തിയെന്ന നുണ വരെ അടിച്ചുവിട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മല്ലികാർജുൻ ഖാർഗെയെ സീതാറാം യെച്ചൂരി ഫോണിൽ വിളിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചുവെന്ന സമാനമായ തെറ്റായ വാർത്ത ഡൽഹിയിൽ നിന്ന് വന്നിരുന്നു. പിന്നീട് അതേ കുറിച്ച് ഒരു വിവരവുമില്ല. ഇത്തരം വാർത്തകൾ പ്രതിരോധത്തിലായിരിക്കുന്ന സർക്കാരിനെ രക്ഷിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Latest News