Sorry, you need to enable JavaScript to visit this website.

കണ്ടിട്ട് മുസ്‌ലിം പള്ളി പോലുണ്ടല്ലോ, ബസ്  സ്‌റ്റോപ്പ് വേഗം പൊളിച്ചു മാറ്റൂ- ബി.ജെ.പി എം.പി 

മൈസുരു- മുസ്‌ലിം പള്ളിയുടെ രൂപത്തിലുള്ള ബസ് സ്‌റ്റോപ്പ്  ഉടന്‍ പുതുക്കി പണിതില്ലെങ്കില്‍ പൊളിക്കുമെന്ന കര്‍ണാടക ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ പ്രസ്താവന വിവാദത്തില്‍. മൈസൂരു - ഊട്ടി റോഡിലാണ് കെട്ടിടം. എന്‍ജിനിയര്‍മാര്‍ 34 ദിവസത്തിനകം പുതുക്കി പണിതില്ലെങ്കില്‍ താന്‍ ജെ.സി.ബി കൊണ്ട് പൊളിക്കുമെന്നാണ് മൈസൂരു ലോക്‌സഭാംഗമായ പ്രതാപ് സിംഹയുടെ ഭീഷണി. ബസ് സ്‌റ്റോപ്പിന്  രണ്ട് താഴികക്കുടങ്ങളുണ്ട്. നടുക്ക് വലുതും സമീപമുള്ളത് ചെറുതും. അത് മസ്ജിദ് പോലാണ്. അതൊരു മസ്ജിദിന് മാത്രമാണെന്നുമാണ് പ്രതാപിന്റെ ഭാഷ്യം. ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പോകാതെ സര്‍ക്കാര്‍ ഫണ്ട് നീക്കിവച്ചിരിക്കുന്ന മദ്രസയില്‍ പോകാന്‍ പ്രതാപ് സിംഹ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. 2015ല്‍ ആരംഭിച്ച കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷങ്ങളെയും സിംഹ വിമര്‍ശിച്ചിരുന്നു. ടിപ്പു സുല്‍ത്താന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാത്രം മാതൃകയാകുമെന്നും അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാനത്ത് ജിഹാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്നുമായിരുന്നു സിംഹയുടെ ആരോപണം. കര്‍ണാടകയിലെ ഈ ബി.ജെ.പി നേതാവ് വര്‍ഗീയ വിഷം ചീറ്റുന്ന പ്രസ്താവന നടത്തുന്ന കാര്യത്തില്‍ എന്നും മുമ്പന്തിയിലാണ്. 

Latest News