ഗാസിയാബാദ്- നാല് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിന്റെ അസ്ഥികൂടം കാമുകന്റെ വീട്ടുവളപ്പില്‍നിന്ന് കുഴിച്ചെടുത്തതിനെ തുടര്‍ന്ന് യുവതിയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. സവിത, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും ഡിഎന്‍എ പരിശോധനക്കും അയച്ചിരിക്കയാണ്.
2017 മുതല്‍ തനിക്ക് സവിതയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ അരുണ്‍ പോലീസിനോട് സമ്മതിച്ചു. സവിതയുടെ ഭര്‍ത്താവ് ചന്ദ്രവീര്‍ ഇരുവരെയും പല തവണ പിടടികൂടിയിട്ടുമുണ്ട്. ഇതിനെ തുടര്‍ന്ന് ചന്ദ്രവീറിന്റെയും സവിതയുടെയും ദാമ്പത്യ ജീവിതത്തില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. അവിഹിത ബന്ധത്തിന്റെ പേരില്‍ സവിതയെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതായും അരുണ്‍ പോലീസിനോട് പറഞ്ഞു.
തുടര്‍ന്നാണ് കൊലപാതകത്തിനു പദ്ധയിട്ടത്. കൊല്ലുന്നതിന് മുമ്പ് തന്റെ വീട്ടില്‍ ആറടി കുഴിയുണ്ടാക്കിയതായും അരുണ്‍ പറഞ്ഞു. 2018 സെപ്തംബര്‍ 28 ന് ചന്ദ്രവീര്‍ മദ്യപിച്ച് വീട്ടിലെത്തി മയങ്ങിയ ശേഷം സവിത അരുണിനെ ഫോണ്‍ ചെയതു വരുത്തി.
ചന്ദ്രവീറിന്റെ തലയില്‍ വെടിയുതിര്‍ത്താണ് അരുണ്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് വെട്ടിയ കൈകാലുകള്‍ വനപ്രദേശത്ത് ഉപേക്ഷിച്ചു. പിന്നീട്
ചന്ദ്രവീറിന്റെ മൃതദേഹം വീട്ടില്‍ നേരത്തെ തയറാക്കിയ കുഴിയിലിട്ട്് സിമന്റ് കൊണ്ട് മൂടി.
ഗാസിയാബാദിലെ സിക്രോഡ് ഗ്രാമവാസിയായ ചന്ദ്രവീറിനെ കാണാനില്ലെന്ന് കാണിച്ച് രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.
എന്നിരുന്നാലും, ഗാസിയാബാദ് എസ്.എസ്.പി പിന്നീട് പരിഹരിക്കപ്പെടാത്ത ചില കേസുകളുടെ ഫയലുകള്‍ വിവിധ പോലീസ് ടീമുകള്‍ക്ക് നല്‍കി. ചന്ദ്രവീറിന്റെ കേസില്‍ െ്രെകംബ്രാഞ്ച് പ്രവര്‍ത്തിക്കുന്നതിനിടെ, വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ അദ്ദേഹത്തിന്റെ മകളെ സമീപിച്ചു. അയല്‍വാസിയായ അമ്മാവന്‍ തങ്ങളുടെ വീട്ടില്‍ പതിവായി വരാറുണ്ടെന്ന് മകള്‍ പോലീസിനോട് പറഞ്ഞു. അയാളില്‍ അവള്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഒടുവില്‍ െ്രെകംബ്രാഞ്ച് രണ്ട് അയല്‍വാസികളായ അരുണ്‍, അനില്‍ എന്നിവരെ പിടികൂടി. ചോദ്യം ചെയ്യലില്‍ അനിലാണ് സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി വെളിപ്പെടുത്തിയത്.