കെ.എസ്.യു മാര്‍ച്ചില്‍ പോലീസ് മര്‍ദനം; നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം- സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു. വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.  മാര്‍ച്ചിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗം നടത്തിപോയതിന് പിന്നാലെയാണ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായത്. പോലീസ് മൂന്ന് തവണ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ ഇവര്‍ക്കെതിരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

സംഘര്‍ഷത്തില്‍ കെ.എസ്.യു. സംസ്ഥാന നേതാക്കള്‍ക്കും ഏതാനും പോലീസുകാര്‍ക്കും പരിക്കേറ്റു. പത്തോളം നേതാക്കളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. നാളെ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

Latest News