Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസമില്‍ മദ്രസകള്‍ നിരീക്ഷണത്തില്‍; പുറത്തുനിന്നുള്ള അധ്യാപകര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍

ഗുവാഹത്തി- അസമിലെ സ്വകാര്യ മദ്രസകളിലേക്ക് സംസ്ഥാനത്തിനു  പുറത്തുനിന്ന് അധ്യാപകരെ റിക്രൂട്ട് ചെയ്യാന്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. തീവ്രവാദികള്‍ എത്തുന്നത് തടയാനുള്ള സര്‍ക്കാര്‍ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ വിശദീകരിച്ചു. അസമില്‍ 2500 സ്വകാര്യ മദ്രസകളാണുള്ളത്.
സര്‍ക്കാര്‍ നടത്തുന്ന എല്ലാ മദ്രസകളെയും ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനറല്‍ സ്‌കൂളുകളാക്കി മാറ്റിയതിനു പിന്നാലെയാണ് പുതിയ നീക്കം.  അധ്യാപകരായെത്തിയ പത്ത് തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇവരില്‍ ഒരാള്‍ ബംഗ്ലാദേശ് പൗരനാണെന്നും സര്‍ക്കാര്‍ പറയുന്നു. മദ്രസകളുടെ പപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിക്കുമെന്ന്
സ്വകാര്യ മദ്രസ ബോര്‍ഡുകള്‍  അറിയിച്ചു. മദ്രസകളിലെ മതപഠന സമ്പ്രദായം തുടരാന്‍  അനുവദിക്കണമെന്നാണ് സര്‍ക്കാരിനോടുള്ള അഭ്യര്‍ത്ഥനയെന്ന് എംപി ബദ്‌റുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള ഓള്‍ അസം തന്‍സിം മദാരിസ് ഖൗമിയ  ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ ഖാസിമി പറഞ്ഞു.
ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത, സംസ്ഥാന സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ മംമ്ത ഹോജായി, അഞ്ച് സ്വകാര്യ മദ്രസ ബോര്‍ഡുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ബുധനാഴ്ച യോഗം ചേര്‍ന്ന് മൂന്ന് കിലോമീറ്ററില്‍ താഴെ ചുറ്റളവില്‍ രണ്ട് മദ്രസകള്‍ പ്രവര്‍ത്തിക്കരുതെന്ന വ്യവസ്ഥ ഉള്‍പ്പെടെയുള്ള പുതിയ ചട്ടങ്ങള്‍ തയ്യാറാക്കിയിരുന്നു. മദ്രസകളില്‍ കുറഞ്ഞത് 100 വിദ്യാര്‍ത്ഥികളെയെങ്കിലും ഉള്‍പ്പെടുത്തണം. ബന്ധപ്പെട്ട സര്‍ക്കാര്‍ പോര്‍ട്ടലില്‍ എല്ലാ അഫിലിയേറ്റഡ് മദ്രസകളുടെയും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ബോര്‍ഡുകള്‍ക്ക് ഡിസംബര്‍ ഒന്നു വരെ സമയമുണ്ട്. അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2016 മുതല്‍ 84 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ 10 പേര്‍ക്ക് മദ്രസകളുമായി ബന്ധമുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങളും പോലീസും പറയുന്നു.

 

Latest News