Sorry, you need to enable JavaScript to visit this website.

പീഡനം പാട്ടാക്കാതിരിക്കാന്‍ എടുക്ക് ഒരു കോടി,  വ്യാപാരിയെ പറ്റിക്കാന്‍ ശ്രമിച്ച യുവതി പിടിയില്‍ 

ന്യൂദല്‍ഹി- വ്യാജകേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പക്കല്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത ഇരുപത്തിരണ്ടുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പണം തട്ടിയെടുത്ത ശേഷം വ്യാപാരിയുടെ സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നല്‍കുകയോ ഒരുകോടി രൂപ നല്‍കുകയോ ചെയ്യണമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് പോലീസിന് പരാതി ലഭിച്ചത്. ബാങ്കിടപാടുകള്‍ പരിശോധിച്ചതിന് പിന്നാലെ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹിയിലാണ് സംഭവം.
2020 ലാണ് യുവതിയുമായി പരാതിക്കാരന്‍ സൗഹൃദത്തിലായത്. ഹാര്‍ഡ് വെയര്‍ ബിസിനസുകാരനായ ഇയാള്‍ തന്റെ വ്യാപാരകേന്ദ്രത്തില്‍ വെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ഇടക്കാലത്ത് ഇവര്‍ക്കിടയിലുള്ള സൗഹൃദബന്ധം നിലച്ചെങ്കിലും യുവതി വ്യാപാരിയെ പിന്നെയും തേടിയെത്തുകയായിരുന്നു. തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെ കുറിച്ച് വിവാഹിതനായ വ്യാപാരിയുടെ കുടുംബത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്തത്. ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെടുമെന്നും കേസില്‍ പ്രതിയാക്കുമെന്നും വ്യാപാരിയെ യുവതി ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്റെ പക്കല്‍ നിന്ന് ഒരുകോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടിയാണ് വ്യാപാരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബിസിനസ് സംബന്ധിയായാണ് യുവതിയുമായി പരിചയത്തിലാകുന്നതെന്നും തന്റെ അക്കൗണ്ടില്‍ നിന്ന് ഒരുകോടി പിന്‍വലിക്കാന്‍ ബ്ലാക്ക് ചെക്കില്‍ ഒപ്പിട്ട് നല്‍കണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ യുവാവ് ആരോപിച്ചു.യുവതി നിയമവിദ്യാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു. 
 

Latest News