Sorry, you need to enable JavaScript to visit this website.

കുട്ടികള്‍ക്ക് മിഠായി, വായിക്കാന്‍ പുസ്തകം; വറൈറ്റിയായി ഒരു ഓട്ടോ

ബംഗളൂരു-  യാത്രക്കാരെ സന്തോഷിപ്പിക്കാന്‍ മിഠായി മുതല്‍ ബുക്കുകള്‍ വരെ ഒരുക്കി ബംഗളൂരു നഗരത്തില്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍.
വൈറസുകളെ അകറ്റാന്‍ സാനിറ്റൈസര്‍, ദാഹിച്ചാല്‍ കുടിക്കാന്‍ വെള്ളം, വിശക്കുകയാണെങ്കില്‍ കഴിക്കാന്‍ ബിസ്‌കറ്റ്, ചോക്ലേറ്റോ മിഠായിയോ കഴിക്കാന്‍ തോന്നിയാല്‍ അതുമുണ്ട് വണ്ടിയില്‍.
യാത്രയ്ക്കിടെ എന്തെങ്കിലും ചെറിയ അസുഖമോ പരിക്കോ ഉണ്ടായാല്‍ ഉപയോഗിക്കാനുള്ള ഫസ്റ്റ് എയ്ഡ് ബോക്‌സ്, ബോറടിച്ചാല്‍ വായിക്കാനുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ ഒരു യാത്രയില്‍ യാത്രക്കാരന് ആവശ്യമായതെല്ലാം നല്‍കിക്കൊണ്ട് ഈ െ്രെഡവര്‍ തന്റെ യാത്രക്കാരെ സന്തുഷ്ടരാക്കുന്നു.
 രാജേഷ് എന്നയാളാണ് ബംഗളൂരു നഗരത്തില്‍ ഓടുന്ന ഈ ഓട്ടോറിക്ഷയുടെ െ്രെഡവര്‍. വളരെ കുറച്ച് ദൂരം മാത്രം സഞ്ചരിക്കുന്ന ഓട്ടോറിക്ഷയില്‍ ഇത്രയധികം സൗകര്യങ്ങള്‍ എന്തിനാണ് ഉള്ളതെന്ന് ചിലപ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. രാജേഷിന് ഒരൊറ്റ ഉത്തരമേയുള്ളൂ, 'യാത്രക്കാരാണ് എനിക്കെല്ലാം'. തന്റെ ജീവിതം മുന്നോട്ട് പോകുന്നതില്‍ ഓരോ യാത്രക്കാരനും വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് രാജേഷ് പറയുന്നു. അതിനാല്‍, തന്റെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഒരു കുറവും കൂടാതെ അവരെ കൊണ്ടുപോകേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറയുന്നു.
ഉത്തം കശ്യപ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ ഓട്ടോറിക്ഷ െ്രെഡവറെ തന്റെ അക്കൗണ്ടിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത്. 'ബാംഗ്ലൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന രാജേഷിനെ പരിചയപ്പെടു. തന്റെ യാത്രക്കാര്‍ക്ക് ആവശ്യമായതെല്ലാം അദ്ദേഹം ഓട്ടോറിക്ഷയില്‍ സൂക്ഷിക്കുന്നു. യാത്രക്കാരാണ് തനിക്ക് എല്ലാം എന്നാണ് ഇദ്ദേഹം പറയുന്നത്. രാജേഷിന് എന്റെ സല്യൂട്ട്. എന്റെ ഈ യാത്രയെ അദ്ദേഹത്തിന്റെ ഈ സ്‌നേഹം നിറഞ്ഞ പ്രവൃത്തി വേറിട്ടതാക്കി മാറ്റി.' രാജേഷിന്റെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് ഉത്തം കുറിച്ചു.

 

Latest News