മത്സരിക്കാന്‍ ബോറിസില്ല, സുനക് പ്രധാനമന്ത്രിയാകും

ലണ്ടന്‍- ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പിന്മാറി. 100 എംപിമാരുടെ പിന്തുണയുള്ള ആര്‍ക്കും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാന്‍ ഇന്നു 2 മണി വരെ സമയമുണ്ടെന്നിരിക്കെയാണ് ബോറിസ് ജോണ്‍സന്റെ പിന്മാറ്റം. 57 എംപിമാരുടെ പിന്തുണ മാത്രമാണ് ബോറിസ് ജോണ്‍സന് ഉറപ്പാക്കാനായത്. സുനക് ആയിരിക്കും പ്രധാനമന്ത്രിയെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അറിയിച്ചു

പിന്മാറിയ ബോറിസ് ജോണ്‍സനെ പ്രകീര്‍ത്തിച്ച് ഋഷി സുനക്. ബ്രെക്‌സിറ്റ്, കോവിഡ്, റഷ്യ- ഉക്രൈന്‍ യുദ്ധം തുടങ്ങി രാജ്യം നേരിട്ട വലിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ബ്രിട്ടനെ നയിച്ച വ്യക്തിയാണ് ബോറിസ് ജോണ്‍സനെന്ന് ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു.

ഉക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധത്തില്‍ ശക്തമായ നിലപാടാണ് ബോറിസ് ജോണ്‍സന്‍ കൈക്കൊണ്ടത്. ഇതിനെല്ലാം നമ്മള്‍ എപ്പോഴും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് അദ്ദേഹം പിന്മാറിയെങ്കിലും രാജ്യത്തിനുള്ളിലും പുറത്തും പൊതുജീവിതത്തിന് അദ്ദേഹത്തിന്റെ സംഭവനകളുണ്ടാകുമെന്ന് സത്യസന്ധമായി പ്രതീക്ഷിക്കുന്നു- ഋഷി സുനക് ട്വീറ്റ് ചെയ്തു.

 

 

Latest News