Sorry, you need to enable JavaScript to visit this website.

മഹരാഷ്ട്രയില്‍ പുതിയ ഒമിക്രോണ്‍ വകഭേദത്തിന്റെ 18 കേസുകള്‍ കണ്ടെത്തി

മുംബൈ- കഴിഞ്ഞ 15 ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദമായ എക്‌സ്ബിബിയുടെ പതിനെട്ട് കേസുകള്‍ കണ്ടെത്തിയതായി സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 13 കേസുകള്‍ പൂനെയില്‍ നിന്നാണ്. രണ്ട് കേസുകള്‍ വീതം നാഗ്പൂര്‍, താനെ എന്നിവിടങ്ങളില്‍ നിന്നും ഒരു കേസ് അകോലയില്‍ നിന്നുമാണ്.
സംസ്ഥാനത്തുടനീളമുള്ള പ്രത്യേക ലബോറട്ടറികളില്‍ നടത്തിയ ജീനോം സീക്വന്‍സിംഗ് ടെസ്റ്റുകളുടെ ഏറ്റവും പുതിയ ഫലങ്ങളെക്കുറിച്ച് പത്രക്കുറിപ്പില്‍ പറയുന്നു. പകര്‍ച്ചവ്യാധി സമയത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ പൂനെ ജില്ലയില്‍, സെപ്റ്റംബര്‍ 24 നും ഒക്ടോബര്‍ 11 നും ഇടയില്‍ ബിക്യു.1, ബിഎ .2.3.20 ഉപ വകഭേദങ്ങളില്‍ ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തു. ബിക്യു.1 രോഗിക്ക് നേരിയ തോതിലുള്ള അണുബാധയും യുഎസിലേക്കുള്ള യാത്രയുടെ ചരിത്രവും ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു.

ഈ കേസുകളുടെയെല്ലാം എപ്പിഡെമിയോളജിക്കല്‍ ഡാറ്റ ശേഖരിച്ചുവരികയാണെന്നും പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, ഈ കേസുകളെല്ലാം നേരിയ സ്വഭാവമുള്ളതാണെന്നും 20 കേസുകളില്‍ 15 പേര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

 

Latest News