Sorry, you need to enable JavaScript to visit this website.

ദല്‍ഹി- ജയ്പൂര്‍ ഹൈവേയില്‍ സ്യൂട്ട്‌കേസില്‍  യുവതിയുടെ നഗ്‌ന മൃതദേഹം കണ്ടെത്തി

ന്യൂദല്‍ഹി-  സ്യൂട്ട്‌കേസിനുള്ളില്‍ നിന്ന് അജ്ഞാത സ്ത്രീയുടെ നഗ്‌ന മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം ഗുരുഗ്രാമിലെ ഇഫ്‌കോ ചൗക്കിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ദല്‍ഹി- ജയ്പൂര്‍ ഹൈവേയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
'സ്ത്രീയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്‌കേസിനുള്ളില്‍ ഉപേക്ഷിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സ്ത്രീയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്' -വെസ്റ്റ് ഡിസിപി ദീപക് സഹാറന്‍ പറഞ്ഞു. ബലാത്സംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അംഗം പറയുന്നു. മൃതദേഹത്തിന്റെ ഇടുപ്പില്‍ പൊള്ളലേറ്റതായി തോന്നുന്ന ചില പാടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്വകാര്യ ഭാഗത്തു ംമുറിവേറ്റ പാടുകളുണ്ടെന്നും അംഗം കൂട്ടിച്ചേര്‍ത്തു.
ഇഫ്‌കോ ചൗക്കിന് സമീപം റോഡരികിലെ കുറ്റിക്കാട്ടില്‍ സംശയാസ്പദമായ ഒരു സ്യൂട്ട്‌കേസ് കിടക്കുന്നതായി ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് വൈകിട്ട് നാലോടെ പോാലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് സ്യൂട്ട്‌കേസില്‍ മൃതദേഹം കണ്ടെടുത്തത്. സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ഓടുന്ന വാഹനത്തില്‍ നിന്ന് വലിച്ചെറിയുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. 


 

Latest News