Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ വീണ്ടും കോവിഡ് പിടിമുറുക്കുന്നു

തിരുവനന്തപുരം-ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍. ഓണത്തിന് ശേഷം ദിവസവും ആയിരക്കണക്കിന് ആളുകളാണ് പനി ബാധയുമായി ആശുപത്രിയില്‍ എത്തുന്നത്. ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. 670 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയില്‍ ഇപ്പോള്‍ സംസ്ഥാനത്ത് 8452പേരാണുള്ളത്. ഇവരില്‍ പലരുടേയും അവസ്ഥ ഗുരുതരമാണ്. കഴിഞ്ഞ മാസം 336 പേരുടെ മരണകാരണം കോവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്. പനിക്ക് ചികിത്സ തേടിയെത്തുന്നവരില്‍ കോവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍ ഇനിയും നിസാരമായി കാണരുത്. വൃദ്ധരിലും, മറ്റ് അസുഖങ്ങള്‍ അലട്ടുന്നവരിലും കോവിഡ് ഗുരുതരമാവുന്ന അവസ്ഥയാണുള്ളത്. കോവിഡ് അവസാനിച്ചു എന്ന് മട്ടിലാണ് സാമൂഹിക അകലവും, മാസ്‌കും ഉപേക്ഷിച്ച് ജനം പുറത്തിറങ്ങുന്നത്. എന്നാല്‍ മാസ്‌ക് ഇനിയും ധരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന ഉപദേശം.
 

Latest News