കാട്ടാക്കട കെ.എസ്.ആര്‍.ടി.സി മര്‍ദനം, ഒരു ജീവനക്കാരന്‍ കൂടി അറസ്റ്റില്‍

തിരുവനന്തപുരം- കാട്ടാക്കടയില്‍ വിദ്യാര്‍ഥിനിക്ക് കണ്‍സഷന്‍ നിഷേധിച്ചത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ കൂടി അറസ്റ്റില്‍. മെക്കാനിക്ക് അജികുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറാണ് നേരത്തെ അറസ്റ്റിലായത്.
കേസില്‍ കെ.എസ്.ആര്‍.ടി.സി ജീനവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ആര്യനാട് ഡിപ്പോയിലെ സ്‌റ്റേഷന്‍ മാസ്റ്റര്‍ മുഹമ്മദ് ഷെരീഫ്, കണ്ടക്ടര്‍ എന്‍ അനില്‍കുമാര്‍, ഓഫീസ് അസിസ്റ്റന്റ് മിലിന്‍ ഡോറിച്ച് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
മകളുടെ മുന്നിലിട്ട് അച്ഛനെ ബന്ധനസ്ഥനാക്കി മര്‍ദ്ദിച്ച പ്രതികള്‍ ജാമ്യം അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. കഴിഞ്ഞമാസം 20ന് കണ്‍സെഷന്‍ പാസ് പുതുക്കാന്‍ എത്തിയപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ചേര്‍ന്ന് മകളുടെ മുന്നില്‍വെച്ച് പ്രേമനനെ മര്‍ദിച്ചത്.

 

Latest News