Sorry, you need to enable JavaScript to visit this website.

മൂന്ന് വര്‍ഷം മുമ്പ് ഒക്‌ടോബറില്‍ പതിവ്  പരിശോധനയ്ക്കിടെ കണ്ടെത്തിയ അര്‍ബുദം 

തിരുവനന്തപുരം- പിടിപെട്ടാല്‍ മാസങ്ങള്‍ക്കകം ഗുരുതരമായി മരണസാദ്ധ്യതയുളള പാന്‍ക്രിയാസിലെ അര്‍ബുദത്തോട് കോടിയേരി ബാലകൃഷ്ണന്‍ പൊരുതിയത് മൂന്ന് വര്‍ഷത്തോളമാണ്. അതെ 2019ല്‍ ഒക്‌ടോബര്‍ മാസത്തില്‍ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന് പതിവ് പരിശോധനയിലാണ് അര്‍ബുദ സാദ്ധ്യത ഡോക്ടര്‍ കണ്ടത്. ഡോക്ടര്‍ രക്തപരിശോധന നിര്‍ദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം ഒക്‌ടോബര്‍ ഒന്നിന് അദ്ദേഹം രോഗത്തിന് കീഴടങ്ങി.
രോഗം അലട്ടിയെങ്കിലും തന്റെ പതിവ് പാര്‍ട്ടി ചിട്ടകളൊന്നും കോടിയേരി തെറ്റിച്ചിരുന്നില്ല. രോഗം ഉണ്ടെന്ന് കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം, അതിനോട് പൊരുതുകയാണ് വേണ്ടത്. എന്ന് മുന്‍പ് രോഗത്തെ കുറിച്ച് കോടിയേരി പറഞ്ഞിരുന്നു. രോഗ ചികിത്സയിലായിരുന്നപ്പോള്‍ താമസ സ്ഥലമായ എകെജി ഫ്‌ളാറ്റില്‍ നിന്നും എതിര്‍വശത്തുളള പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ വരെ മാത്രമേ അദ്ദേഹം പോയിരുന്നുളളു.
ദീര്‍ഘനാളുകളായുളള ചികിത്സയ്ക്ക് ശേഷം ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കോടിയേരിയുടെ മൃതദേഹം ഇപ്പോള്‍ ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ അവിടെ നിന്നും കണ്ണൂരേക്ക് എത്തിക്കും. എയര്‍ ആംബുലന്‍സ് 11.30ഓടെ മാത്രമേ ചെന്നൈയില്‍ നിന്നും പുറപ്പെടൂ. 1.15ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തും. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ മൃതദേഹം വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും.
 

Latest News