Sorry, you need to enable JavaScript to visit this website.

കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്‌പോട്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍

തിരുവനന്തപുരം- കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്‌പോട്ടായി മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. കവടിയാറില്‍ ബൂത്ത് ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണിയാണെന്ന് ജെ.പി നദ്ദ പറഞ്ഞു. സാധാരണക്കാരനു കേരളത്തില്‍ സുരക്ഷയില്ലാതായി.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ച നദ്ദ സര്‍വകലാശാലകളില്‍ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സംസ്ഥാനത്തു വര്‍ധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് വാങ്ങിയ മരുന്നുകളിലും സാധനങ്ങളിലും ക്രമക്കേട് നടന്നെന്ന് അദ്ദേഹം ആരോപിച്ചു.

സര്‍വകലാശാലകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളവരെയാണ് നിയമിക്കുന്നത്. ലോകായുക്ത നിയമത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് പണ്ട് ഈ രീതിയില്ലായിരുന്നു. ഇപ്പോള്‍ അവരും അഴിമതിയിലേക്ക് പോയി. സാമ്പത്തിക അച്ചടക്കമില്ലാതെ തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്നും ജെ.പി നദ്ദ പറഞ്ഞു.

 

Latest News