Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചോരച്ചാലുകല്‍ മാത്രം കിനാവ് കാണുന്നു; അഫ്‌സല്‍ ഖാസിമിക്കെതിരെ സത്താര്‍ പന്തല്ലൂര്‍

കോഴിക്കോട്- ശത്രുക്കള്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിക്കണമെന്ന രീതിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍.
ഞായറാഴ്ച വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലാണ് അഫ്‌സല്‍ ഖാസിമി വിവാദ  പ്രസംഗം നടത്തിയത്. വിശ്വാസികള്‍ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന സംഘപരിവാറിനെ ശക്തമായി എതിര്‍ക്കണമെന്നും വേണ്ടിവന്നാല്‍ രക്തസാക്ഷിത്വം വരിക്കണമെന്നുമാണ് ഹദിസ് ഉദ്ധരിച്ചുകൊണ്ട് അഫ്‌സല്‍ ഖാസിമി പ്രസംഗിച്ചത്.
പ്രവാചക ചരിത്രം മുഴുവന്‍ പറയാതെ അണികളില്‍ പൊട്ടിത്തെറി ഉണ്ടാക്കാനുള്ള ശ്രമമാണ് പോപ്പുലര്‍ ഫ്രണ്ടിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഫേസ് ബുക്കില്‍ നല്‍കിയ കുറിപ്പില്‍ വിമര്‍ശിച്ചു.

ഫേസ് ബുക്ക് കുറിപ്പ്

മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന പ്രവാചകന്റെ  ഉടവാള് മോഷ്ടിച്ചെടുത്തു 'നിന്നെ ഇപ്പോള്‍ ആരു രക്ഷിക്കും' എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താന്‍ ശ്രമിച്ച ഗ്രാമീണന്റെ കഥ പ്രസിദ്ധമാണ്. പ്രവാചകന്റെ ധീരതക്കും ആത്മീയ ശക്തിക്കും മുന്നില്‍ ശത്രുവിന്റെ കയ്യില്‍ നിന്ന് ആ വാള് വീണപ്പോള്‍, പ്രവാചകന്‍ അതെടുത്ത് 'നിന്നെ ഇപ്പോള്‍ ആരു രക്ഷിക്കും ' എന്ന് ചോദിക്കുന്നുണ്ട്.
അതോടെ ശത്രുപതറുകയും 'നീ മാത്രമേ രക്ഷിക്കാനുള്ളൂ' എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം.
പക്ഷേ, വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ഇമാമിന് ഈ ചരിത്രം മുഴുവന്‍ വേണ്ട. പ്രവാചകന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളില്‍ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാല്‍ മാത്രം മതി. ചരിത്രത്തില്‍ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവര്‍ക്ക് വേണ്ട.
തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിന്റെ ഏതെങ്കിലും കോണുകളില്‍ വാളുകള്‍ ശബ്ദിക്കുന്നതിന്റെയും ആയുധങ്ങള്‍ സംസാരിക്കുന്നതിന്റെയും മുഴക്കങ്ങള്‍ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിന്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങള്‍ കാണും. അതൊന്നും ഇവര്‍ക്ക് വേണ്ട. ചോരച്ചാലുകള്‍ മാത്രം കിനാവു കാണുന്നവര്‍ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയും.

 

Latest News