Sorry, you need to enable JavaScript to visit this website.

ഉമര്‍ ഖാലിദ് ജയിലിലായിട്ട് രണ്ട് വര്‍ഷം, മോചന പ്രതീക്ഷയില്‍ മാതാവ്

ന്യൂദല്‍ഹി- 2020 ലെ വടക്കുകിഴക്കന്‍ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ് ഉടന്‍ ജയില്‍ മോചിതനാകുമെന്ന വിശ്വാസത്തില്‍ മാതാവ് സബിഹ ഖാനൂം.

2020 സെപ്റ്റംബര്‍ 13 ന് ഖാലിദിനെ ദല്‍ഹി പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ ആക്ട് (യുഎപിഎ) പ്രകാരമാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയതിന് ഖാലിദിനെതിരെ ദല്‍ഹി പോലീസ് കുറ്റം ചുമത്തുകയും ദേശീയ തലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയ കലാപത്തിലെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വാദിക്കുകയും ചെയ്തു.

'എന്റെ മകന്‍ വളരെ വേഗം ജയിലില്‍നിന്ന് പുറത്തുവരുമെന്ന് എനിക്ക് വളരെ ശുഭാപ്തിയുണ്ട്. കഴിഞ്ഞയാഴ്ച ഞാന്‍ ഉമറുമായി സംസാരിച്ചു, അവന്‍ എപ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നു. അവനെ പ്രചോദിപ്പിക്കാനും പ്രതീക്ഷകള്‍ ഉയര്‍ത്താനും ഞാന്‍ ശ്രമിക്കുന്നു. ജാമ്യം കിട്ടിയാല്‍ മാത്രം പോര, അവനെതിരായ എല്ലാ കേസുകളും അവസാനിപ്പിക്കുകയോ പിന്‍വലിക്കുകയോ ചെയ്യണം,'  സബിഹ ഖാനൂം പറഞ്ഞു.

ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതി വിധി പറയാന്‍ വെച്ചിരിക്കുകയാണ്. അക്രമത്തില്‍ തനിക്ക് ക്രിമിനല്‍ പങ്കോ മറ്റ് പ്രതികളുമായോ ഗൂഢാലോചനാപരമായ ബന്ധമോ ഇല്ലെന്ന് ഖാലിദ് വാദിച്ചിരുന്നു.

ഖാലിദിനെതിരായ എഫ്.ഐ.ആര്‍ രാഷ്ട്രീയ രേഖയല്ലാതെ മറ്റൊന്നുമല്ലെന്നും കുറ്റാരോപിതര്‍ക്കെതിരെ കാര്യമായ തെളിവുകളില്ലെന്നും ഇവിടെ നടന്ന 'നീതി തേടി' എന്ന പരിപാടിയില്‍ സംസാരിക്കവെ സുപ്രീം കോടതി അഭിഭാഷകന്‍ ഷാരൂഖ് ആലം പറഞ്ഞു.

'രാഷ്ട്രീയം അകറ്റിനിര്‍ത്താന്‍ കോടതി പറയുമ്പോള്‍, സര്‍ക്കാരിന്റെ നയങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യാറുണ്ട്. 2020 ലെ എഫ്.ഐ.ആര്‍ നമ്പര്‍ 59 കുറ്റമൊന്നും പറയുന്നില്ല, എഫ്.ഐ.ആറില്‍ കാര്യമായ തെളിവുകളൊന്നുമില്ല. ഇത് തികച്ചും ഒരു രാഷ്ട്രീയ രേഖയാണ്. ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദവും അങ്ങനെ തന്നെയായിരുന്നു- ആലം പറഞ്ഞു.

തങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് ജെ.എന്‍.യു. യു പ്രസിഡന്റ് ഐഷി ഘോഷ് പറഞ്ഞു.

'കാമ്പസിനുള്ളില്‍ മാത്രമല്ല, പുറത്തു നടന്ന അനീതിയെക്കുറിച്ചും ഉമര്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. അതാണ് അദ്ദേഹത്തിന്റെ ശബ്ദത്തെ വേറിട്ടതാക്കിയത്, അതിനാല്‍ തന്നെ, അധികാരത്തിലുള്ള ആളുകള്‍ അവനെപ്പോലുള്ള വിദ്യാര്‍ഥികളെ ഭയപ്പെടുന്നു. എല്ലാ രാഷ്ട്രീയ തടവുകാരുടെയും പോരാട്ടം ഇനിയും തുടരും. തങ്ങളുടെ നയങ്ങളെ ചോദ്യം ചെയ്യുന്ന എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും- അവര്‍ പറഞ്ഞു.

 

Latest News