Sorry, you need to enable JavaScript to visit this website.

റേഷന്‍ കടയില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതിന്   കലക്ടറോട് പൊട്ടിത്തെറിച്ച്  മന്ത്രി നിര്‍മല സീതാരാമന്‍  

ഹൈദരാബാദ്- റേഷന്‍ കടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇല്ലാത്തതിന് ജില്ലാ കലക്ടറെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. തെലങ്കാനയിലെ കാമറെഡ്ഢി ജില്ലാ കലക്ടര്‍ ജിതേഷ് പാട്ടില്‍ ആണ് ധനമന്ത്രിയുടെ രോഷ പ്രകടനം ഏറ്റുവാങ്ങേണ്ടിവന്നത്. ബിജെപിയുടെ ലോക്‌സഭാ പ്രവാസ് യോജനയുടെ ഭാഗമായാണ് നിര്‍മല സീതാരാമന്‍ സഹീറാബാദ് മണ്ഡലത്തില്‍ എത്തിയത്. ഇവിടെ റേഷന്‍ കടയില്‍ സന്ദര്‍ശനം നടത്തിയ മന്ത്രി എന്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതെന്ന് കലക്ടറോട് ആരായുകയായിരുന്നു. ജനങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം എത്രയെന്ന് കലക്ടറോട് മന്ത്രി ചോദിച്ചു. ഇതിന് ലഭിച്ച മറുപടിയില്‍ വ്യക്തതയില്ലാതെ വന്നപ്പോള്‍ ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ചു തന്നെ മന്ത്രി കലക്ടറോട് അതൃപ്തിയോടെ സംസാരിച്ചു. ഇതിന്റെ വിഡിയോ മന്ത്രി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ഒരു രൂപയ്ക്കാണ് റേഷന്‍ കടയില്‍ അരി വില്‍ക്കുന്നത്. പൊതു വിപണിയില്‍ ഇതിന് 35 രൂപയാണ് വില. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന അരിയില്‍ സംസ്ഥാനത്തിന്റെ വിവിഹം എത്രയാണെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സബ്‌സിഡി അരിയില്‍ 30 രൂപയും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നാലു രൂപയാണ് ഇതില്‍ സംസ്ഥാനത്തിന്റെ വിഹിതം. കടത്തുകൂലിയും മറ്റു ചെലവുകളുമെല്ലാം വഹിക്കുന്നത് കേന്ദ്രമാണ്. ഇത് അര്‍ഹര്‍ക്കു തന്നെയാണോ ലഭിക്കുന്നത് എന്നറിയാനാണ് താന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 
 

Latest News