Sorry, you need to enable JavaScript to visit this website.

ഭാര്യയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച പൂട്ടിയിട്ട് പീഡിപ്പിച്ചു, ഭര്‍ത്താവിന്റെ പരാതിയില്‍ കേസ്

ഹമീര്‍പൂര്‍- ഭാര്യയെ തട്ടിക്കൊണ്ടുപോയി ഏഴ് ദിവസം പൂട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന് പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് സംഭവം.

ഓഗസ്റ്റ് 22 ന് മാര്‍ക്കറ്റില്‍ നിന്ന് മടങ്ങുമ്പോള്‍ അയല്‍വാസിയായ റൂബി എന്ന സ്ത്രീയാണ്  തന്റെ ഭാര്യക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി  തട്ടിക്കൊണ്ടുപോകാന്‍ ഒത്താശ ചെയ്തതെന്നും യുവാവ് ആരോപിച്ചതായി പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഭാര്യയെ മാട്ടോര്‍ സൈക്കിളില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 29 ന് മഹോബ ജില്ലയിലെ ചര്‍ഖാരിയില്‍  ഓംകാര്‍ സൈനി എന്നയാളുടെ വീട്ടില്‍ നിന്നാണ് ഭാര്യയെ കണ്ടെത്തിയതെന്നും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞു.
മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം നല്‍കി ഏഴ് ദിവസം തടവില്‍ പാര്‍പ്പിച്ച തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തതായി  ഭാര്യ തന്നോട് പറഞ്ഞതായും ഭര്‍ത്താവ് അവകാശപ്പെടുന്നു.  

പരാതിയുടെ അടിസ്ഥാനത്തില്‍ റൂബി, ഓംകാര്‍ സൈനി എന്നിവര്‍ക്കെതിരെയും അജ്ഞാതനായ മറ്റൊരാള്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം അന്വേഷണം ആരംഭിച്ചതായി സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ റാത്ത് വിനോദ് കുമാര്‍ റായ് പറഞ്ഞു.
ഓഗസ്റ്റ് 29 ന്‌സെയ്‌നിയുടെ വീട്ടില്‍ നിന്ന് ഭാര്യയെ കണ്ടെത്തിയെന്ന് അവകാശപ്പെടുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ്, മാത്രമാണ് ഭാര്യയെ കാണാതായതിനെക്കുറിച്ച് ഭര്‍ത്താവ് പോലീസിനെ അറിയിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭാര്യയെ കാണാതായതിനെ കുറിച്ച് മുമ്പ് പോലീസിനെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഒടുവില്‍ എങ്ങനെയാണ് ഭാര്യയെ കണ്ടെത്തി രക്ഷപ്പെടുത്തിയതെന്നും വിശദീകരിക്കാന്‍ ഭര്‍ത്താവിന് കഴിയുന്നില്ല.  
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എസ്എച്ച്ഒ അറിയിച്ചു.

 

Latest News