Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നരോദപാട്യ: വെറുതെ വിട്ട പ്രതികൾ നിരപരാധികളെങ്കിൽ എന്റെ മക്കളെ കൊന്നതാര്?

അഹമ്മദാബാദ് - 2002ൽ ഗുജറാത്തിൽ ഹിന്ദുത്വ ഭീകരർ നടത്തിയ വംശീയ ആക്രമണത്തിനിടെ ഏറ്റവും വലിയ മുസ്ലിം കൂട്ടക്കൊല നടന്ന ഇടങ്ങളിലൊന്നാണ് നരോദ പാട്യ. 97 മുസ്ലിംകളാണ് ഇവിടെ കൊല്ലപ്പെട്ടത്. ഈ കലാപത്തിൽ മുഖ്യ പങ്കുവഹിച്ചു എന്ന് നേരത്തെ പ്രത്യേക കോടതി കണ്ടെത്തിയ നരേന്ദ്ര മോഡി മുൻ സർക്കാരിലെ മന്ത്രിയായ മായ കോട്‌നാനി അടക്കം 17 പ്രതികളെ  കഴിഞ്ഞ ദിവസം ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത നിസ്സഹായരായ ഇരകൾ രംഗത്തെത്തിയിരിക്കുന്നു. വെറുതെ വിട്ട പ്രതികൾ നിരപരാധികളാണെങ്കിൽ പിന്നെ ആരാണ് തങ്ങളുടെ ബന്ധുക്കളെ കൊലപ്പെടുത്തിയതെന്നാണ് കലാപത്തിന് ദൃക്‌സാക്ഷികളായ ഇരകൾ ചോദിക്കുന്നത്. 

'ഞങ്ങളുടെ കുടുംബത്തിലെ എട്ടു പേരെ എന്റെ കൺമുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. ഈ കൊലയാളികൾ നിരപരാധികൾ ആണെങ്കിൽ ഞങ്ങളുടെ മക്കളെ കൊന്നത് പിന്നെ ആരാണ്?' മക്കളേയും ബന്ധുക്കളേയും നഷ്ടപ്പെട്ട കലാപ ഇരയായ ഒരു അമ്മ ചോദിക്കുന്നു. രണ്ടു വർഷം കഴിഞ്ഞാൽ ബാബു ബജറംഗിയേയും ഇവർ വെറുതെ വിടും- അവർ പറയുന്നു. 

നരോദ പാട്യ കലാപക്കേസിൽ 32 പ്രതികളിൽ മായ കോട്‌നാനി അടക്കം 17 പേരേയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ബാബു ബജ്‌റംഗി അടക്കം 12 പ്രതികളുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. രണ്ടു പ്രതികളുടെ കേസിൽ വിധി പറഞ്ഞിട്ടില്ല. കലാപ സ്ഥലത്ത് മായ കോട്‌നാനിയുടെ സാന്നിധ്യം സംബന്ധിച്ച് 11 സാക്ഷികൾ വ്യത്യസ്ത മൊഴികളാണ് നൽകിയതെന്നും ഇതിൽ വൈരുധ്യമുണ്ടെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രശാന്ത് ദേശായി പറയുന്നു.

2012ലാണ് മായ കോട്‌നാനി, ബാബു ബജ്‌റംഗി എന്നിവരടക്കം 32 പ്രതികളെ പ്രത്യേക കോടതി ശിക്ഷിച്ചത്. ഏഴു പ്രതികൾക്ക് 21 വർഷം തടവും മറ്റു പ്രതികൾക്ക് 14 വർഷം തടവുമായിരുന്നു ശിക്ഷ. ഈ വിധിക്കെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മായ കോട്‌നാനി കലാപ സ്ഥലത്തെത്തിയതിനു ശേഷമാണ് ആക്രമണം ശക്തമായതെന്ന് കേസ് രേഖകളിൽ നിന്നു വ്യക്തമാണെന്നും സംഭവം ദിവസം സ്ഥലത്ത് മായ ഉണ്ടായിരുന്നുവെന്നത് സംശയങ്ങൾക്കതീതമായി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് 2012ൽ ഇവരെ 28 വർഷം തടവിനു ശിക്ഷിച്ച  പ്രത്യേക കോടതി വ്യക്തമാക്കിയിരുന്നു.

Latest News