Sorry, you need to enable JavaScript to visit this website.

ഹിന്ദുക്കളുടെ കാമശേഷി കുറയ്ക്കാന്‍ സ്വയംഭോഗ ജിഹാദ്, വിവാദ വീഡിയോ ക്ലാസ്

ന്യൂദല്‍ഹി- ലൗ ജിഹാദിനു പിന്നാലെ ഹിന്ദുക്കളുടെ കാമശേഷി കുറയ്ക്കുന്നതിന് മുസ്ലിംകള്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് അധ്യാപകരുടെ യുട്യൂബ് ചാനല്‍.
ഐഐടി-ജെഇഇ, സിഇടി, ബാങ്കിംഗ്, റെയില്‍വേ, സ്‌കൂള്‍ സിലബസ്, വിവിധ സംസ്ഥാന ബോര്‍ഡ് പരീക്ഷകള്‍ തുടങ്ങിയ പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്ന രണ്ട് കോച്ചിംഗ് അധ്യാപകര്‍ നടത്തുന്ന യൂട്യൂബ് ചാനലിന്റെ വകയാണ് പുതിയ ഇസ്‌ലാമോഫോബിയ.
ദമ്പതിമാരായ ലളിത് സര്‍ദാനയും ഡോ.ശ്വേത സര്‍ദാനയുമാണ് സ്റ്റഡിഅഡ്ഡ എന്ന ചാനല്‍ നടത്തുന്നത്.
കണ്ണാടികളുടെ ഉപയോഗം വിശദീകരിക്കുന്ന ക്ലാസിന്റെ പശ്ചാത്തലത്തിലാണ്  സ്വയംഭോഗത്തെക്കുറിച്ചും ഇത് എങ്ങനെ ഹിന്ദു പുരുഷന്മാരുടെ കാമശേഷി കുറയ്ക്കുന്നതെന്നും   ലളിത് സര്‍ദാന വിശദീകരിക്കുന്നത്.
ലൗ ജിഹാദിനെ കുറിച്ച് സര്‍ദാന പറയുന്നതോടെയാണ് അടുത്തിടെ അപ് ലോഡ് ചെയ്ത വീഡിയോ ആരംഭിക്കുന്നത്.

ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള  പ്രണയത്തിനും  വിവാഹത്തിനുമെതിരായ പ്രചാരണത്തിന്  ഹിന്ദു തീവ്രവാദികള്‍ ഉപയോഗിക്കുന്ന പദമാണ് ലൗ ജിഹാദ്.  
ഹിന്ദു സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നതിനു പുറമേ, ഹിന്ദു പുരുഷന്മാരെ നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് സര്‍ദാന പറയുന്നത്.
അശ്ലീല സിനിമകള്‍ കാണിക്കാന്‍ മുസ്ലിം പുരുഷന്മാര്‍ ഹിന്ദു പുരുഷന്മാരെ പ്രേരിപ്പിക്കുന്നന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഒരാള്‍ പോണ്‍ സിനിമകളും മുതിര്‍ന്നവര്‍ക്കുള്ള സിനിമകളും കാണുമ്പോള്‍ എന്ത് സംഭവിക്കും? ആവേശം തോന്നുന്ന നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സ്വാഭാവികമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്ക് പങ്കാളിയില്ലെങ്കില്‍  പങ്കാളിയിലേക്ക് എളുപ്പത്തില്‍ ആക്‌സസ് ഉണ്ടെങ്കില്‍, അത് നല്ല കാര്യമാണ്. എന്നാല്‍ ആ സമയത്ത് നിങ്ങള്‍ക്ക് ചുറ്റും ആരുമില്ലെങ്കിലോ? നിങ്ങള്‍ സ്വയംഭോഗം ആരംഭിക്കും- അദ്ദേഹം പറയുന്നു.
ഹിന്ദു പുരുഷന്മാര്‍ ഇതിന് വിധേയരാകുമ്പോള്‍  ഇത് ആത്യന്തികമായി കാമശേഷി കുറയുന്നതിന് കാരണമാകുമെന്നും സര്‍ദാന  പറയുന്നു.
ഈ പ്രവര്‍ത്തനത്തെയാണ് അദ്ദേഹം 'ജിഹാദ്' എന്ന് വിശേഷിപ്പിക്കുന്നത്.  
അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഹിന്ദു പുരുഷന്മാരില്‍ ലൈംഗികശേഷി കുറയുന്നത് കാണാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
തുടര്‍ന്ന് അദ്ദേഹം വെബ് സീരീസുകളെ  കുറ്റപ്പെടുത്തുന്നു. ഇത്തരം സീരീസുകളുടെ സംവിധായകരും അഭിനേതാക്കളും എല്ലാം മുസ്ലീം സമുദായത്തില്‍ നിന്നുള്ളവരാണ്. അവരുടെ പ്രേക്ഷകരാകട്ടെ, മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരല്ല. നമ്മുടെ സ്വന്തം ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരാണ്- അദ്ദേഹം പറയുന്നു.

മുസ്ലിം സ്ത്രീകള്‍ അവരുടെ മതത്തിന്റെ പല നിയമങ്ങളിലും ചട്ടങ്ങളിലും ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഹിന്ദു സ്ത്രീകളാണ് ഇത്തരം പരമ്പരകള്‍ കാണുന്നതെന്ന് സര്‍ദാന പറയുന്നു.
പരമ്പരകള്‍ കണ്ട ശേഷം അവരും (ഹിന്ദു സ്ത്രീകള്‍) മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നു. ഒരാളെ കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അവരും സ്വയംഭോഗം ചെയ്യുന്നു- സര്‍ദാന വിശദീകരിക്കുന്നു.

 

Latest News