Sorry, you need to enable JavaScript to visit this website.

ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെ രൂക്ഷമായി വിര്‍ശിച്ച് അമേരിക്ക, ഇന്ത്യയില്‍ തുടരുന്ന ശിക്ഷാരീതിയുടെ മാതൃക

ന്യൂദല്‍ഹി- ബില്‍ക്കിസ് ബാനു ബലാത്സംഗ കേസിലെ 11 കുറ്റവാളികളെ ജയിലില്‍നിന്ന് നേരത്തെ വിട്ടയച്ചതിനെ ശക്തമായി അപലപിച്ച് അമേരിക്കയിലെ അന്തരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്‍.
ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത നടപടിയാണിതെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നവരെ ശിക്ഷിക്കാത്ത ഇന്ത്യയിലെ പൊതുരീതിയുടെ ഭാഗമാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആര്‍എഫ്) പറഞ്ഞു.
2002-ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ  കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളേയും ഓഗസ്റ്റ് 15-നാണ് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മോചിപ്പിച്ചത്.  സര്‍ക്കാര്‍ അന്യായമായാണ് ഇവരെ വിട്ടയച്ചതെന്ന് ് യു.എസ്.സി.ഐ.ആര്‍.എഫ് വൈസ് ചെയര്‍മാന്‍ എബ്രഹാം കൂപ്പര്‍ പറഞ്ഞു.

നീതിയുടെ പരിഹാസമാണിതെന്നും മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ശിക്ഷ ലഭിക്കാത്ത മാതൃകയുടെ ഭാഗമാണിതെന്നും യു.എസ്.സി.ഐ.ആര്‍.എഫ് കമ്മീഷണര്‍ സ്റ്റീഫന്‍ ഷെനക് പറഞ്ഞു.

 

Latest News