അങ്കമാലി-മകന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സ്ത്രീ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മേരി (51) ആണ് മരിച്ചത്. മകൻ കിരണിന്റെ കുത്തേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇക്കഴിഞ്ഞ ഒന്നിനാണ് സംഭവമുണ്ടായത്. മേരിയെ കുത്തിയ കാര്യം കിരൺ ബന്ധു വീടുകളിലും അയൽ വീടുകളിലും അറിയിച്ചെങ്കിലും ആരും സഹായത്തിനെത്തിയിരുന്നില്ല. പിന്നീട് കിരൺ തന്നെയാണ് മേരിയെ ആശുപത്രിയിലെത്തിച്ചത്.
ആഴത്തിലുള്ള കുത്തിൽ കുടൽ പുറത്തുവന്ന് മേരി അത്യാസന്ന നിലയിലായിരുന്നു. അങ്കമാലി എൽ.എഫ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയുടെ തലയിൽ രക്തം കട്ടപിടിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത കിരൺ ആലുവ സബ് ജയിലിൽ റിമാന്റിലാണ്. ചുമട് തൊഴിലാളി യൂണിയൻ നായത്തോട് സൗത്ത് ഐ.എൻ.ടി.യു.സി യൂണിറ്റ് സെക്രട്ടറിയും കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമാണ് കിരൺ. മേരിയുടെ മകൾ:
മകൾ നീതു. മരുമക്കൾ : സന്ദീപ്, സ്‌നേഹ