Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗാസ: ഇസ്രായില്‍ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു

റിയാദ്- ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. പലസ്തീന്‍ ജനതക്കൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം എല്ലാ ശ്രമങ്ങളും നടത്തണമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു. അക്രമങ്ങളില്‍നിന്ന് സാധാരണക്കാരെ സംരക്ഷിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

ഗാസയില്‍ നിരവധി ഫലസ്തീനികള്‍ വീരമൃത്യു വരിക്കാനും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കി ഇസ്രായില്‍ നടത്തിയ ക്രൂരമായ സൈനിക ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും ശക്തമായ ഭാഷയില്‍ അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്രായില്‍ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണ്. അന്യായമായ ഈ ആക്രമണം അവസാനിപ്പിക്കുന്നതിലും ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭ്യമാക്കുന്നതിലും യു.എന്‍ രക്ഷാ സമിതി അടക്കം ആഗോള സമൂഹം ഉത്തരവാദിത്തങ്ങള്‍ വഹിക്കണമെന്ന് ഒ.ഐ.സി ആവശ്യപ്പെട്ടു.
ഗാസയില്‍ കുട്ടികളടക്കം 125 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15 നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്ത, നിരപരാധികളായ ഫലസ്തീനികളെ ലക്ഷ്യമിട്ടുള്ള ഇസ്രായില്‍ ആക്രമണത്തെ അറബ് പാര്‍ലമെന്റും അപലപിച്ചു. ഫലസ്തീനികള്‍ക്കെതിരായ രൂക്ഷമായ ആക്രമണങ്ങളുടെ അനന്തരഫലങ്ങളുടെ ഫലങ്ങള്‍ ഇസ്രായിലിനാണ്. അന്താരാഷ്ട്ര നിയമങ്ങളും യു.എന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര കരാറുകളും ഉടമ്പടികളും അടിസ്ഥാന തത്വങ്ങളും നഗ്നമായി ലംഘിച്ച് ഗാസയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ നടത്തുകയാണ്.
മുഴുവന്‍ അന്താരാഷ്ട്ര തീരുമാനങ്ങളും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട അടിസ്ഥാനതത്വങ്ങളും ഇസ്രായില്‍ മറികടക്കുകയാണ്. നിരായുധരായ ഫലസ്തീനികള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രായില്‍ നടത്തുന്ന രൂക്ഷമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.

 

Latest News