Sorry, you need to enable JavaScript to visit this website.

സിപിഎം ഒന്നു പറഞ്ഞാല്‍ മതി, മുനീറിന്റെ ഓഫീസ്   ഇടിച്ചുനിരത്താന്‍ റെഡി -  ഡിവൈഎഫ്‌ഐ

കോഴിക്കോട്- കാള്‍ മാക്‌സിനും ഏംഗല്‍സിനും ലെനിനുമെതിരെ മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ. കാള്‍ മാക്‌സിന്റെയും ഏംഗല്‍സിന്റെയും പേര് പറയാന്‍ പോലും യോഗ്യനല്ല എംകെ മുനീറെന്ന് ഡിവൈഎഫ്‌ഐ നേതാവ്. സിപിഎം പറഞ്ഞാല്‍ മുനീറിന്റെ ഓഫീസ് ഇടിച്ചുനിരത്തുമെന്നു പോലീസിനെ പേടിച്ചട്ടല്ല ചെയ്യാത്തതെന്നും ഡിവൈഎഫ്‌ഐ നേതാവ് മഹ്‌റൂഫ് പറഞ്ഞു.
തൊട്ടാല്‍ ചത്തുപോകാനുള്ള ആരോഗ്യമെയുള്ളൂവെന്നും സഹായികളില്ലാതെ നേരെ നില്‍ക്കാന്‍ ആരോഗ്യമില്ലാത്ത നേതാവാണ് മുനീറെന്നും രൂക്ഷവിമര്‍ശനമാണ് മഹ്‌റൂഫ് നടത്തിയത്. എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ 'മതം, മാര്‍ക്‌സിസം, നാസ്തികത' എന്ന വിഷയത്തില്‍ സംസാരിക്കെയായിരുന്നു മുനീര്‍ വിവാദ പരാമര്‍ശം നടത്തിയത്.
'മാര്‍ക്‌സിനെപോലെ വൃത്തിഹീനനായ ഒരു മനുഷ്യന്‍ ലോകത്തുണ്ടാവില്ല. കുളിക്കുകയും പല്ലു തേക്കുകയും ചെയ്യില്ലായിരുന്നു. ഭാര്യക്ക് പുറമെ വീട്ടുജോലിക്കാരിയുമായും ബന്ധമുണ്ടായിരുന്നു. വീട്ടുജോലിക്കാരിയുടെ മകന്‍ അമ്മയെ കാണാന്‍ അടുക്കള വഴിയാണ് വന്നത്. മാര്‍ക്‌സ് മദ്യത്തിന് അടിമയായിരുന്നു. മാര്‍ക്‌സും എംഗല്‍സും ലെനിനുമെല്ലാം കോഴികളായിരുന്നു' എന്നായിരുന്നു മുനീറിന്റെ പരാമര്‍ശം.
ലിംഗ സമത്വത്തിനെതിരെയുള്ള മുനീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമാകുന്നതിനിടയിലാണ് അതേ വേദിയില്‍ കമ്യൂണിസ്റ്റ് സൈദ്ധാന്തികരെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു മുനീറിന്റെ പരാമര്‍ശം
 

Latest News