Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എയിംസില്‍ ഡോക്ടര്‍ ചമഞ്ഞ് 19-കാരന്‍ വിലസിയത് അഞ്ചു മാസം; ഒടുവില്‍ പിടിയില്‍

ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും വലിയ മെഡിക്കല്‍ കോളെജ് ആശുപത്രിയായ ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) 19-കാരന്‍ ഡോക്ടറെന്ന വ്യാജേന അഞ്ചു മാസം വിലസി. ബിഹാര്‍ സ്വദേശിയായ അദ്‌നാന്‍ ഖുര്‍റം ആണ് ഒടുവില്‍ യഥാര്‍ത്ഥ ഡോക്ടര്‍മാരുടെ പിടിയിലായത്.  പിടികൂടി ചോദ്യം ചെയ്ത പോലീസും ഈ വ്യാജ ഡോക്ടറുടെ വൈദ്യശാസ്ത്ര അറിവ് കണ്ടു ഞെട്ടി. എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍മാരുമായും വിദ്യാര്‍ത്ഥികളുമായും സംശയത്തിനിട നല്‍കാത്ത വിധം വളരെ ആകര്‍ഷകമായാണ് പെരുമാറിയിരുന്നത്. ഡോക്ടര്‍മാര്‍ നടത്തിയ സമരം തൊട്ട് മാരത്തണ്‍ ഓട്ടമത്സരത്തില്‍ വരെ ഇയാള്‍ പങ്കാളിയായിരുന്നതായും റെസിഡെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഡോക്ടര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോലും അംഗമാക്കപ്പെടുന്ന വിധം സൗഹൃദം ഇയാള്‍ അവരുമായി സ്ഥാപിച്ചിരുന്നു. അതേസമയം ഇയാള്‍ രോഗികളെ ചികിത്സിച്ചുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല.

എയിംസിലെ എല്ലാ വകുപ്പു മേധാവികളുടെ പേരും കാണാപാഠമാണ്. ഡോക്ടര്‍മാര്‍ക്ക് എയിംസ് നല്‍കുന്ന ഡയറിയും ഖുര്‍റം സ്വന്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ വെള്ള വസ്ത്രവും സ്റ്റെതസ്‌കോപ്പുമായാണ് ഇയാളുടെ നടത്തം. ചിലരോട് താന്‍ ജുനിയര്‍ റെസിഡന്റ് ഡോക്ടറാണെന്ന് പരിചയപ്പെടുത്തും. എന്നാല്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരോട് താന്‍ മെഡിക്കല്‍ ബിരുധവിദ്യാര്‍ത്ഥിയായാണ് പരിചയപ്പെടുത്തുക. സോഷ്യല്‍ മീഡിയയില്‍ ഡോക്ടര്‍ വേഷത്തിലുള്ള നിരവധി ചിത്രങ്ങളും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

പോലീസിനോട് പറയുന്ന മൊഴി ഇയാള്‍ അടിക്കടി മാറ്റിക്കൊണ്ടിരിക്കുകയാണ്. രോഗിയായ ഒരു ബന്ധുവിന് ചികിത്സയില്‍ മുന്‍ഗണന ലഭിക്കാനാണ് താന്‍ വേഷം കെട്ടിയതെന്ന് ഇയാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തനിക്ക് ഡോക്ടറാകണമെന്ന ആഗ്രഹം കൊണ്ടും ഡോക്ടര്‍മാരൊടൊത്ത് സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നതു കൊണ്ടുമാണ് ഈ വേഷം കെട്ടിയതെന്നും ഖുര്‍റം പോലീസിനോട് പറഞ്ഞു. ഇയാക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പോലീസ് പറഞ്ഞു. ആള്‍മാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി ഖുര്‍റത്തിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് ദല്‍ഹി പോലീസ് ഡെപ്യൂട്ടികമ്മീഷണര്‍ റോമില്‍ ബനിയ പറഞ്ഞു.
 

Latest News