Sorry, you need to enable JavaScript to visit this website.

കേസ് അട്ടിമറിക്കുന്നുവെന്ന നടിയുടെ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി- നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് നടി നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറിയെന്ന് നടിയുടെ അഭിഭാഷക ആരോപിച്ചിരുന്നു.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാന്‍ വിചാരണ കോടതി ജഡ്ജി അനുമതി നിഷേധിച്ചുവെന്നായിരുന്നു ആരോപണം. കേസില്‍ അനുബന്ധകുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടിക്കൊണ്ട് നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് കൂടി കിട്ടിയ ശേഷമാകും ഹൈക്കോടതിയിലെ ഹരജിയില്‍ നടി കൂടുതല്‍ വാദങ്ങള്‍ ഉന്നയിക്കുക.

അതിനിടെ, വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ കേസിലെ എട്ടാം പ്രതിയായ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്നും, ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ടാണ് ദിലീപിന്റെ ഹരജി. സിനിമാ ലോകത്തെ ശത്രുതയും, മുന്‍ ഭാര്യയും നടിയുടെ തമ്മിലുള്ള ബന്ധവും തന്നെ കേസില്‍പ്പെടുത്താനുള്ള കാരണമായെന്നും ദിലീപ് ചൂണ്ടിക്കാട്ടി.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, നടി എന്നിവര്‍ വിചാരണ വൈകിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. കേസിനെക്കുറിച്ച് നടി മാദ്ധ്യമങ്ങളോട് സംസാരിച്ചത് ഉചിതമല്ല. പുതിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കണമെന്നും ദീലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നു്

 

Latest News