Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പിന്നീട് അമ്മയാകാന്‍ അണ്ഡം സൂക്ഷിക്കണം; അവിവാഹിത കോടതിയില്‍ തോറ്റു

ബീജിംഗ്- പിന്നീട്  കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിനായി അണ്ഡം ശീതീകരിച്ച്് സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന കേസില്‍ അവിവാഹിതയായ ചൈനീസ് യുവതിക്ക് തോല്‍വി.
ബീജിംഗ് സ്വദേശിനിയായ യുവതി തന്റെ അണ്ഡങ്ങള്‍  സംരക്ഷിക്കാനുള്ള അവകാശം തേടി നടത്തിയ അപൂര്‍വ നിയമ പോരാട്ടമാണ് ചൈനീസ് കോടതി തള്ളിയത്. അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ അനുവദിക്കാത്ത ആശുപത്രിയുടെ തീരുമാനത്തില്‍  സ്ത്രീയുടെ അവകാശലംഘനം ഉണ്ടായിട്ടില്ലെന്ന് ബീജിംഗിലെ ചാവോയാങ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതിയുടെ വിധിയില്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിലാണ് ബീജിംഗിലെ തെരേസ സു എന്ന യുവതിക്ക് പരാജയം.
ചൈനീസ് ദേശീയ നിയമം അവിവാഹിതരെ ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റുകള്‍ പോലുള്ള സേവനങ്ങളില്‍നിന്ന് വ്യക്തമായി വിലക്കുന്നില്ല, ഒരു ഭര്‍ത്താവിനും ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ വരെയാകാമെന്നു മാത്രമാണ് നിയമം പറയുന്നത്.
ഇങ്ങനെയാണെങ്കിലും ആശുപത്രികളും മറ്റ് ഫെര്‍ട്ടിലിറ്റി സ്ഥാപനങ്ങളും നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് വിവാഹ ലൈസന്‍സ് കാണിക്കാന്‍ ആളുകളോട് ആവശ്യപ്പെടാറുണ്ട്.
കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന അവിവാഹിതരായ സ്ത്രീകള്‍ക്ക് പ്രസവാവധി പോലുള്ള പൊതു ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമല്ല. പ്രായോഗികമായി ഇവ നിഷേധിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.
2018 ലാണ് അന്ന് 30 വയസ്സായിരുന്ന ചൈനീസ് യുവതി  സു, തന്റെ അണ്ഡങ്ങള്‍  മരവിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ പൊതു ആശുപത്രിയായ ക്യാപിറ്റല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബീജിംഗ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി ഹോസ്പിറ്റലിനെ സമീപിച്ചത്.  പ്രാഥമിക പരിശോധനയ്ക്ക് ശേഷം അധികൃതര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്  ആവശ്യപ്പെടുകയായിരുന്നു. വിവാഹം ചെയ്യാത്തതിനാല്‍ നടപടികള്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിയ ഡോക്ടര്‍ ചെറുപ്പത്തില്‍ തന്നെ  കുട്ടി ഉണ്ടാകുന്നതാണ് നല്ലതെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചതായി അവര്‍ പറഞ്ഞു.
പിന്നീട് ഗര്‍ഭം ധരിക്കുന്നതിനുവേണ്ടിയാണ് യുവതി അണ്ഡങ്ങള്‍ സൂക്ഷിക്കാന്‍ ആഗ്രഹിച്ചത്.  
കേസില്‍ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടി മാത്രമാണെന്നും
ഇത് അവിവാഹിതരായ സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ക്ക് മേലുള്ള ആക്രമണമല്ലെന്നും  യുവതി തന്റെ  വി ചാറ്റ്  അക്കൗണ്ടില്‍ നല്‍കിയ ഹ്രസ്വ വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.
2019-ല്‍ യുവതിയുടെ കേസ് കോടതിയില്‍ എ്ത്തിയപ്പോള്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.  ശുപത്രിക്കെതിരായ യുവതിയുടെ കേസ് രാജ്യത്തുതന്നെ ആദ്യമാണെന്ന രീതിയിലാണ്  പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അണ്ഡങ്ങള്‍ ശീതീകരിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആശുപത്രി അധികൃതര്‍ കോടതിയില്‍ വാദിച്ചിരുന്നു. വൈകിയുള്ള ഗര്‍ഭധാരണം  അമ്മയ്ക്ക് ഉണ്ടാക്കുന്ന അപകടസാധ്യതകള്‍ക്കുപുറമെ, മാതാപിതാക്കളും അവരുടെ കുട്ടിയും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടാകുന്നത് മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും  ആശുപത്രി അധികൃതര്‍ വാദിച്ചു.
സ്വാഭാവിക രീതിയില്‍ ഗര്‍ഭിണിയാകാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡ ശീതീകരണ സേവനം ലഭ്യമാക്കുകയുള്ളൂവെന്നും ഇത്  ആരോഗ്യമുള്ള രോഗികള്‍ല്ലെന്നും ആശുപത്രി അറിയിച്ചു.
വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യുവതിയുടെ തീരുമാനം.  സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം തിരിച്ചുപിടിക്കുന്ന  ഒരു ദിവസം വരുമെന്നുംഅവര്‍ പറഞ്ഞു.

കരിയര്‍ കെട്ടിപ്പടുക്കാനുള്ള ഓട്ടത്തിനിടയില്‍ അമ്മയാവാനുള്ള അവസരം കൂടി നീട്ടിവെക്കുന്നവരുണ്ട്.  സാമ്പ്രദായികമായ വിവാഹത്തോടും വിവാഹ സങ്കല്‍പ്പത്തോടും എതിര്‍പ്പുള്ളവരും അണ്ഡം ശീതീകരിച്ച് സൂക്ഷിച്ച് പിന്നീട് ഗര്‍ഭം ധരിക്കാമെന്ന് കരുതുന്നവരാണ്.
വിവാഹത്തേക്കാള്‍ പ്രാധാന്യം കരിയറിന് നല്‍കുന്ന സ്ത്രീകള്‍ക്ക് ആശ്രയിക്കാവുന്ന മികച്ച മാര്‍ഗ്ഗമാണ് അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. 20നും 25 നും വയസ്സില്‍ പ്രായമുള്ളപ്പോള്‍ ആരോഗ്യമുള്ള അണ്ഡം ശേഖരിക്കണമെന്നാണ് അവരുടെ നിര്‍ദേശം.
ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിക്കുന്ന അണ്ഡങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകള്‍ക്ക് നല്‍കാനും സാധിക്കും. ഗര്‍ഭാശയ മുഴകള്‍, അണ്ഡാശയ മുഴകള്‍, ക്യാന്‍സര്‍ ചികിത്സ എന്നിവ കാരണം അണ്ഡോല്‍പ്പാദനം നടക്കാതെ വരികയോ വന്ധ്യത ബാധിക്കുകയോ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ ശീതീകരിച്ച് സൂക്ഷിച്ച അണ്ഡങ്ങള്‍ ഏറ്റവും ഉപകാരപ്പെടുക.

 

 

 

Latest News