Sorry, you need to enable JavaScript to visit this website.

സുബൈര്‍ യു.പിയിലെ കേസ് വിവരങ്ങള്‍ മറുച്ചുവെച്ചെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ തനിക്കെതിരായ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്ഐആര്‍) റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. ജാമ്യം നിരസിച്ചതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിലെ  വിവരങ്ങള്‍ ഹരജിക്കാരന്‍ മറച്ചുവെച്ചിരിക്കയാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കുറ്റപ്പെടുത്തി.

ഹിന്ദു പുരോഹിതരെ വിദ്വേഷപ്രചാരകര്‍ എന്ന് വിളിച്ച് ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട എഫ്ഐആറില്‍ വ്യാഴാഴ്ച ജാമ്യം നിരസിച്ചതും യുപി പോലീസ് കസ്റ്റഡിയില്‍ വിട്ടതും സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവെച്ചതിന് സുബൈര്‍ കുറ്റക്കാരനാണെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
ജാമ്യത്തില്‍ വിടണമെന്നാണ് പ്രതിയുടെ ഹരജി. ഇത് ഒരു കോടതി പാസാക്കിയ ഉത്തരവ്  റദ്ദാക്കുന്നതിന് തുല്യമായിരിക്കുമെന്നും ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതു പോലുള്ള വിദ്വേഷപ്രചാരകരുണ്ടെങ്കില്‍ വേറെ ആരെ വേണമെന്നും   മറ്റുള്ളവരെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നും പക്ഷേ ഒരു മതേതര ട്വീറ്ററായ താന്‍ അറസ്റ്റിലായെന്നുമാണ് മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ പറഞ്ഞതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായി കോളിന്‍ ഗോണ്‍സാല്‍വസ് വാദിച്ചു.
കഴിഞ്ഞയാഴ്ച ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷം സുബൈറിനെതിരെ ഉയരുന്ന രണ്ടാമത്തെ കേസാണിത്. 2018 ല്‍ മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നത്.

 

Latest News