Sorry, you need to enable JavaScript to visit this website.

എസ്.ഐ റിക്രൂട്ട്‌മെന്റ് അഴിമതി; മുന്‍ എ.ഡി.ജി.പി അറസ്റ്റില്‍

ബെംഗളൂരു- കര്‍ണാടകയില്‍ കഴിഞ്ഞ വര്‍ഷം നടന്ന പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റിലുണ്ടായ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ എ.ഡി.ജി.പി (അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പോലീസ്) അമൃത് പോള്‍ അറസ്റ്റിലായി.
ബെംഗളൂരുവില്‍ അറസ്റ്റിലായ ഇയാളെ പത്ത് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ ഭാഗമായുള്ള ഒ.എം.ആര്‍ ഷീറ്റുകള്‍ ഓഫീസില്‍വെച്ചു തന്നെ പൂരിപ്പിച്ചായിരുന്നു തട്ടിപ്പ്. റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനായിരുന്നു ഇപ്പോള്‍ അറസ്റ്റിലായ് അമൃത് പോള്‍.

ഇന്ത്യന്‍ നഗരങ്ങളില്‍ താമസ യോഗ്യത ഏറ്റവും കുറവ് ബെംഗളൂരുവില്‍

ന്യൂദല്‍ഹി- ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് ഹബ്ബ് എന്നതിനൊപ്പം ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ നഗരം എന്ന സ്ഥാനവും സ്വന്തമാക്കി ബെംഗളൂരു. ദി ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ- വിശകലന വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് (ഇ.ഐ.യു) കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 

ഇ.ഐ.യുവിന്റെ ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്സ് (ആഗോള താമസ യോഗ്യതാ പട്ടിക) 2022 ലോകമെമ്പാടുമുള്ള 173 നഗരങ്ങളിലെ ജീവിത സാഹചര്യങ്ങളാണ് വിശകലനം ചെയ്തത്. അതില്‍ ന്യൂദല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, അഹമ്മദാബാദ് എന്നിങ്ങനെ അഞ്ചെണ്ണം ഇന്ത്യയിലാണ്. ഈ അഞ്ച് ഇന്ത്യന്‍ നഗരങ്ങളും 140നും 146നും ഇടയില്‍ സൂചികയില്‍ ഏറ്റവും താഴെയാണ് റാങ്ക് ചെയ്യപ്പെട്ടത്. 

ഇന്ത്യന്‍ നഗരങ്ങളില്‍ 56.5 ലിവബിലിറ്റി സ്‌കോര്‍ ഉള്ള ന്യൂദല്‍ഹിക്ക് 140-ാം റാങ്ക് ലഭിച്ചു. തൊട്ടുപിന്നാലെ മുംബൈ 141 (സ്‌കോര്‍ 56.2), ചെന്നൈ 142 (സ്‌കോര്‍ 55.8), അഹമ്മദാബാദ് 143 (സ്‌കോര്‍ 55.7), ബെംഗളൂരു 146 (സ്‌കോര്‍ 54.4). പട്ടികയില്‍ ഇടം പിടിക്കാനുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ 100 ആണ്.

ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ് എന്നിവയെ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. നേരത്തെയുള്ള റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ ദല്‍ഹിയും മുംബൈയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സുസ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരവും പരിസ്ഥിതിയും, വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. സ്ഥിരതയ്ക്കും സംസ്‌കാരത്തിനും പരിസ്ഥിതിക്കും ഏറ്റവും ഉയര്‍ന്ന വെയിറ്റേജായ 25 ശതമാനം വീതമാണ് നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ക്കും 20 ശതമാനം വീതവും വിദ്യാഭ്യാസത്തിന് 10 ശതമാനം വെയിറ്റേജും ലഭിക്കും.

സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്‌കാരം, പരിസ്ഥിതി, വിദ്യാഭ്യാസം എന്നിവയുടെ കാര്യത്തില്‍ ബെംഗളൂരു മറ്റ് ഇന്ത്യന്‍ നഗരങ്ങളോടൊപ്പം മുന്നേറുന്നുണ്ടെങ്കിലും നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എവിടെയാണ് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്‍ഫ്രാസ്ട്രക്ചറില്‍ നഗരത്തിന് 100ല്‍ 46.4 സ്‌കോര്‍ ലഭിച്ചു, ഇത് എല്ലാ ഇന്ത്യന്‍ നഗരങ്ങളിലും ഏറ്റവും താഴ്ന്നതാണ്. ദല്‍ഹിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത്- 62.5 മുംബൈക്ക് 55.4 സ്‌കോറും ചെന്നൈയ്ക്കും അഹമ്മദാബാദിനും 50 വീതവുമാണ് സ്‌കോര്‍ ലഭിച്ചത്.

ഈ സൂചികയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ അഞ്ച് നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച പാകിസ്ഥാനിലെ കറാച്ചി പോലും അടിസ്ഥാന സൗകര്യങ്ങളുടെ അളവില്‍ ബെംഗളൂരുവിനേക്കാള്‍ മികച്ച സ്‌കോറാണ് നേടിയത്- 51.8. ബെംഗളൂരുവിന്റെ അടിസ്ഥാന സൗകര്യ വികസന സ്‌കോര്‍ നൈജീരിയയിലെ ലാഗോസുമായി താരതമ്യപ്പെടുത്താവുന്നതാണ്- 46.4 സ്‌കോര്‍. ലോകത്തിലെ ഏറ്റവും കുറഞ്ഞ താമസയോഗ്യമായ മൂന്നാമത്തെ നഗരമാണ് ലാഗോസ്.

റോഡുകളുടെ ഗുണനിലവാരം, പൊതുഗതാഗത സംവിധാനം, അന്താരാഷ്ട്ര ബന്ധങ്ങള്‍, ഊര്‍ജം, ടെലികമ്മ്യൂണിക്കേഷന്‍, വെള്ളം, നല്ല നിലവാരമുള്ള ഭവനങ്ങളുടെ ലഭ്യത എന്നിങ്ങനെ ഏഴ് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് അടിസ്ഥാന സൗകര്യ വികസന സ്‌കോര്‍. ഈ ഓരോ ഉപഘടകങ്ങളിലും നഗരങ്ങളുടെ സ്‌കോറിന്റെ വിഭജനം ഏജന്‍സി പങ്കിട്ടില്ല.

സ്ഥിരതയുടെ കാര്യത്തില്‍ നിസ്സാര കുറ്റകൃത്യങ്ങള്‍, അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍, ഭീകരാക്രമണ ഭീഷണി, സൈനിക സംഘര്‍ഷം, ആഭ്യന്തര കലാപം എന്നിവയുടെ വ്യാപനം കണക്കാക്കിയപ്പോള്‍ അഹമ്മദാബാദാണ് ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തത്- മൊത്തം 100ല്‍ 65. ബംഗളൂരു, ചെന്നൈ, മുംബൈ എന്നിവര്‍ 60 വീതം സ്‌കോര്‍ ചെയ്തപ്പോള്‍ ദല്‍ഹി ഏറ്റവും കുറവ് സ്‌കോര്‍ ചെയ്തു- 50.

കാലാവസ്ഥ മുതല്‍ അഴിമതി, സാമൂഹികവും മതപരവുമായ നിയന്ത്രണങ്ങള്‍, കായിക ലഭ്യത, സംസ്‌കാരം, ഭക്ഷണ പാനീയങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ റേറ്റിംഗുകള്‍ വരെയുള്ള ഒമ്പത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് 'സംസ്‌ക്കാരവും പരിസ്ഥിതിയും' എന്ന അളവുകോലിലെ സ്‌കോര്‍. അഹമ്മദാബാദാണ് ഏറ്റവും കുറവ് സ്‌കോര്‍ ചെയ്തത്- 100ല്‍ 44.4. മുംബൈ ഇന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്തു- 50.7. ദല്‍ഹി 48.6, ബെംഗളൂരു 47.2, ചെന്നൈ 46.5 എന്നിങ്ങനെയാണ് സ്‌കോര്‍.

Latest News