സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവെപ്പ്, നടുങ്ങി അമേരിക്ക

ചിക്കാഗോ- നഗരപ്രാന്തത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ നടന്ന വെടിവെപ്പ് അമേരിക്കയെ ഞെട്ടിച്ചു. ഹൈലാന്‍ഡ് പാര്‍ക്കില്‍ രാവിലെ 10 മണിയോടെ സ്വാതന്ത്ര്യദിന പരേഡ് ആരംഭിച്ചപ്പോഴാണ് വെടിവെപ്പ്.  രക്തമൊലിപ്പിച്ച് നൂറുകണക്കിന് പരേഡുകാര്‍ ഓടിപ്പോയി. മരണം അധികൃതര്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രക്തം പുരണ്ട മൃതദേഹങ്ങള്‍ ബ്ലാങ്കറ്റുകള്‍ കൊണ്ട് മൂടിയതായി ദൃക്‌സാക്ഷികള്‍ വിവരിച്ചു.
രാവിലെ 10 മണിയോടെ പരേഡ് ആരംഭിച്ചെങ്കിലും 10 മിനിറ്റിനുശേഷം വെടിയുതിര്‍ന്നതോടെ  പെട്ടെന്ന് നിര്‍ത്തിയതായി ചിക്കാഗോ സണ്‍ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഗര്‍ഭച്ഛിദ്രം, തോക്ക് എന്നിവയെക്കുറിച്ചുള്ള ഹൈക്കോടതി വിധികളിലും ജനുവരി 6 ലെ കലാപത്തെക്കുറിച്ചുള്ള വാദം കേള്‍ക്കലിലും ഇതിനകം പ്രക്ഷുബ്ധമായ രാജ്യത്തെ കൂടുതല്‍ ഇളക്കിമറിച്ചിരിക്കുകയാണ് പുതിയ സംഭവം.

 

Latest News