ന്യൂദൽഹി- ട്വിറ്റർ പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന് ദൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സുബൈറിനെ പതിനാലു ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് ഏഴുമണി വരെ നീണ്ടുനിന്ന ജ്യാമാപേക്ഷയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.
അതേസമയം, കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ സുബൈറിന് ജാമ്യം നിഷേധിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ദൽഹി പോലീസ് ഈ ഉത്തരവ് മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തുവെന്ന് സുബൈറിന്റെ അഭിഭാഷകൻ അഡ്വ.സൗതിക് ബാനർജി വ്യക്തമാക്കി.
നാല് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് സുബൈറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയത്.