Sorry, you need to enable JavaScript to visit this website.

കൊച്ചി വിമാനത്താവളത്തില്‍  വ്യാജ ബോംബ് ഭീഷണി, ഒരാള്‍ പിടിയില്‍ 

നെടുമ്പാശേരി-കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. വിമാനത്താവളത്തിലെ പരിശോധനക്കിടെ ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായ വിദേശത്തേയ്ക്ക് പോകുവാന്‍ എത്തിയ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പോലീസ് പിടിയിലായത് .  കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയ് വഴി ഓസ്‌ട്രേലിയയ്ക്ക് പോകാനെത്തിയ മമ്മന്‍ ജോസഫ് (63) എന്നയാളാണ് വ്യാജ ബോംബ് ഭീഷണിയില്‍ പോലീസിന്റെ പിടിയിലായത്. ഇയാള്‍ ഭാര്യയുമൊത്താണ്  ദുബായി വഴി ഓസ്‌ട്രേലിയിലേക്ക് യാത്ര ചെയ്യുവാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. സുരക്ഷാപരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ആവര്‍ത്തിച്ച് ചോദിച്ചത് മാമ്മന്‍ ജോസഫിന് ഇഷ്ടമായില്ല. തുടര്‍ന്നാണ് ബോംബ് ആണെന്ന് പ്രതികരിച്ചത്. ഇതോടെ വിമാന ജീവനക്കാരി സുരക്ഷാവിഭാഗത്തിന് സന്ദേശം നല്‍കുകയായിരുന്നു. സി.ഐ.എസ്.എഫിന്റെ  നേതൃത്വത്തില്‍ ദമ്പതികളുടെ ബാഗേജും ദേഹപരിശോധനയും നടത്തി. ബാഗില്‍ ബോംബാണെന്ന് പറഞ്ഞ് ഭീഷണിയുയര്‍ത്തിയതിന് മാമ്മന്‍ ജോസഫിനെ യാത്ര ചെയ്യുന്നതില്‍ നിന്നും വിലക്കി പോലീസിന് കൈമാറുകയായിരുന്നു. ഒന്നേകാല്‍ ലക്ഷം രൂപ മുടക്കിയാണ് ദമ്പതികളായ ഇരുവരും ദുബായി വഴി ഓസ്‌ടേലിയിലേയ്ക്ക് പോകുവാന്‍ എത്തിയത് . വിശദമായ അന്വേഷണം നടുത്തുന്നതിനായി നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് നടപടികള്‍ എടുത്തു വരുന്നു
 

Latest News