Sorry, you need to enable JavaScript to visit this website.

 സ്‌ഫോടക വസ്തു എറിഞ്ഞ സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

തിരുവനന്തപുരം- ബോംബാക്രമണം നടന്ന എ കെ ജി സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. സ്‌ഫോടക വസ്തു എറിഞ്ഞ സ്ഥലം അദ്ദേഹം പരിശോധിച്ചു. ടി പി രാമകൃഷ്ണന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം എ കെ ജി സെന്ററിലെത്തിയത്. എ കെ ജി സെന്ററിന് മുന്നിലുള്ള റോഡില്‍ വാഹനം നിര്‍ത്തി നടന്നാണ് അദ്ദേഹം എത്തിയത്. നേതാക്കളുടെ യോഗത്തിന് ശേഷമായിക്കും മുഖ്യമന്ത്രിയുടെ ഔദ്യോഗിക  പ്രതികരണം.അതേസമയം, എകെജി സെന്ററില്‍ ആക്രമണമുണ്ടായ ഉടന്‍ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ അറിയിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തുളള സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ബാക്കി ക്യാമറകള്‍ ഉടന്‍ പരിശോധന നടത്തും. ആക്രമണത്തിന് പിന്നില്‍ എത്രപേരുണ്ടെന്നതെല്ലാം പോലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേക ടീമായി തിരിഞ്ഞ് ഓരോ കാര്യങ്ങളും പ്രത്യേകം വിശദമായി അന്വേഷിക്കും. ശേഷം എല്ലാ അന്വേഷണവും കൂട്ടിയോജിപ്പിച്ച് വിവരങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ കാരണമാണോ ഉളളതെന്നും ആരാണ് സ്‌ഫോടകവസ്തു എറിഞ്ഞതെന്നും വാഹനത്തിന്റെ വിവരങ്ങള്‍ ലഭിച്ചാലേ പറയാനാകൂ. എറിഞ്ഞത് സ്‌ഫോടകവസ്തു ആണെന്ന് മാത്രമാണ് ഇപ്പോള്‍ ലഭിച്ച വിവരം. അന്വേഷണത്തിന്റെ വിവരങ്ങള്‍ കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തില്‍ ക്രോഡീകരിച്ച് അറിയിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.
 

Latest News