Sorry, you need to enable JavaScript to visit this website.

ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌ക്കര്‍

മുംബൈ: പ്രവാചക നിന്ദ ആരോപിച്ചുള്ള ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍ രംഗത്ത്. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.

നിന്ദ്യവും അപലപനീയവുമെന്നും കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട സ്വര ഭാസ്‌ക്കര്‍ ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തതാണെന്നും വിശദമാക്കി. പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ ദൈവത്തിന്റെ പേരില്‍ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വയം ആരംഭിക്കുക, രോഗികളായ രാക്ഷസന്‍മാര്‍ എന്നാണ് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തത്. 

കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍.ഐ.എയുടെ നാലംഗ സംഘം ഉദയ്പൂരിലെത്തി. 

കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജസ്ഥാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവായ നുപുര്‍ ശര്‍മ്മയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തെ പിന്തുണച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിനാണ് തയ്യല്‍ ജോലിക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയത്. കേസില്‍ ഉദയ്പൂര്‍ സ്വദേശികളായ ഗൗസ് മുഹമ്മദ്, മുഹമ്മദ് റിയാസ് അന്‍സാരി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. വെട്ടിക്കൊലപ്പെടുത്തിയ ശേഷം തലയറുത്ത് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍
 

Tags

Latest News