Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദളിത് സംഘടനകള്‍ റോഡ് ഉപരോധിച്ചു; ഗീതാനന്ദന്‍ കസ്റ്റഡിയില്‍ 

തിരുവനന്തപുരം- ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിലെ വെടിവെപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്ത് ആരംഭിച്ച ഹര്‍ത്താലില്‍ വാഹനങ്ങള്‍ തടഞ്ഞു. തമ്പാനൂരില്‍ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പുറത്താണ് ഉപരോധം. ഇവിടെനിന്ന് ബസ്സുകള്‍ പുറപ്പെടുന്നില്ല. പാളയം ഭാഗത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ തമ്പാനൂരിലേക്ക് എത്തിയത്. രാവിലെ ആറരയോടെ ബസ് സ്റ്റേഷനിലെത്തി സര്‍വീസ് നടത്തരുതെന്ന് ആവശ്യപ്പെട്ട ഏതാനും ദളിത് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ വലപ്പാട്ട് കെ.എസ്ആര്‍.ടി.സി ബസ്സിന് നേരെ ഉണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് അത്തോളി മേഖലയില്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. കണ്ണൂരിലുംവാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ വാഹനം തടയാന്‍ ശ്രമിച്ച 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയില്‍ സ്വകാര്യ ബസ്സുകളൊന്നും സര്‍വീസ് നടത്തുന്നില്ല. വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് കോട്ടയത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയില്‍ പ്രവര്‍ത്തകര്‍ എം.സി റോഡ് ഉപരോധിച്ചു. ഏറെനേരം വാഹനങ്ങള്‍ തടഞ്ഞു. കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞ ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗീതാനന്ദനേയും ഒപ്പമുണ്ടായിരുന്ന 15 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാഹനങ്ങള്‍ തടഞ്ഞിട്ടില്ലെന്ന് ഗീതാനന്ദന്‍ പ്രതികരിച്ചു.
 രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ആരോഗ്യസര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. 

Latest News