Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭീകരതയും പരിഭ്രാന്തിയും സൃഷ്ടിക്കുകയാണ്, മുസ്ലിംകള്‍ സംയമനം പാലിക്കണം

ലഖ്‌നൗ- പ്രതികളെ കുറ്റക്കാരായി കണക്കാക്കി നിയമവിരുദ്ധമായി നടപടികള്‍ സ്വീകരിക്കുന്നത് ഭീകരതയും പരിഭ്രാന്തിയും സൃഷ്ടിക്കാനാണെന്ന് ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) ആരോപിച്ചു.
കല്ലേറും അക്രമവും ആരോപിച്ച് കസ്റ്റഡിയിലെടുത്ത വ്യക്തികളുടെ മേലുള്ള പോലീസ് അതിക്രമങ്ങള്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.  
സംയമനം പാലിക്കണമെന്നും പ്രവാചകനെ നിന്ദിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍ക്ക് നിവദേനം കൈമാറുന്നതിലേക്ക് പ്രതിഷേധം പരിമിതപ്പെടുത്തണമെന്നും ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.
പോലീസ് ആദ്യം അക്രമക്കേസുകള്‍ അന്വേഷിക്കണമെന്നും അവരുടെ കണ്ടെത്തലുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും  ബോര്‍ഡ് ആവശ്യപ്പെട്ടു.

പ്രവാചകനെ നിന്ദിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അത്തരം പ്രസ്താവനകള്‍ക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചവരുടെ വീടുകള്‍ തകര്‍ക്കുകയാണെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്്മാനി പ്രസ്താവനയില്‍ പറഞ്ഞു. ഇത് അതിക്രമവും നിയമവിരുദ്ധവുമാണെന്ന് സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.  
പ്രവാചകനെ അപമാനിച്ച വ്യക്തിക്കെതിരെ ബി.ജെ.പി നടപടി സ്വീകരിച്ചു. എന്നാല്‍ ഇത്തരം പ്രവൃത്തികളെ അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വ്യക്തിക്കെതിരെ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്  ശിക്ഷാ നടപടികളൊന്നും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ലെന്നും ഇത് ആശ്ചര്യകരമാണെന്നും റഹ്മാനി പറഞ്ഞു.
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ പോലീസ് നടപടി സമൂഹത്തിന്റെ മുറിവില്‍ ഉപ്പ് പുരട്ടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനെതിരെ ഇത്തരം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് രാജ്യത്തെ നിയമത്തിനെതിരാണ്.  'ഇസ്ലാം സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിക്കുന്ന ഒരാളെ വെടിവച്ചു കൊല്ലണോ? നമ്മുടെ രാജ്യത്തെ നിയമം ഇത് അനുവദിക്കുന്നുണ്ടോ? അദ്ദേഹം ചോദിച്ചു.

 

Latest News