Sorry, you need to enable JavaScript to visit this website.

തളിപ്പറമ്പില്‍ ലാത്തിച്ചാര്‍ജ്; 30 പേര്‍ അറസ്റ്റില്‍ കണ്ണൂരിലെങ്ങും കരിങ്കൊടി 

കണ്ണൂര്‍-  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ്  യുവമോര്‍ച്ച  മഹിളാമോര്‍ച്ച  കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുംവരെ അറസ്റ്റിലായവരെ തടങ്കലില്‍ വെക്കും. കനത്തപ്രതിഷേധത്തിനിടെ മുഖ്യമന്ത്രി തളിപ്പറമ്പിലെ ഉദ്ഘാടനവേദിയിലെത്തി. ഉദ്ഘാടനവേദിയിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. 
മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പോലീസുകാരെയാണ് വിന്യസിച്ചത്. തളിപ്പറമ്പ്  ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണു മുഖ്യമന്ത്രി ഇന്നു തളിപ്പറമ്പിലെത്തിയത്. ഇതിന്റെ ഭാഗമായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചു. ചടങ്ങില്‍ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നു കാണിച്ചു നോട്ടിസ് നല്‍കിയിട്ടുമുണ്ട്.
 

Latest News