Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കറുത്ത മാസ്‌ക് വേണമെന്ന് എന്താണിത്ര നിര്‍ബന്ധം, മാസ്‌ക് മാറ്റിയതിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍

തിരുവനന്തപുരം- കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ ആളുകളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റി പോലീസ് മഞ്ഞ മാസ്‌ക് നല്‍കിയത് വിവാദമായതിനു പിന്നാലെയാണ് നടപടിയെ ന്യായീകരിച്ചുകൊണ്ട്  എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

'കറുത്ത് മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?. നിങ്ങള്‍ ഇതുവരെ കറുത്ത മാസ്‌ക്  ധരിച്ചിരുന്നോ?. ഇനി ഒരു കാര്യം കൂടി ചോദിക്കട്ടെ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റിയൊന്നും വേണ്ടേ?. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ ആക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇന്ന് വടിയും വാളുമെടുത്ത് നടക്കുകയല്ലേ ആര്‍എസ്എസും സംഘപരിവാരവും യുഡിഎഫും ഒന്നിച്ച്. എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരണം നടത്തുന്നത്. നിങ്ങള്‍ നിലകൊള്ളുന്നത് ആര്‍ക്ക് വേണ്ടിയാണ്- ഇപി ജയരാജന്‍ ചോദിച്ചു.

കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്.  അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസെന്നും ജയരാജന്‍ ആരോപിച്ചു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്.
കനത്ത സുരക്ഷയിലാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തിയത്. വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളം ബഥനി സ്‌കൂളിനു സമീപത്ത് വച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.

 

Latest News