Sorry, you need to enable JavaScript to visit this website.

ഉദ്യോഗസ്ഥനെ ബലിയാടാക്കി  രക്ഷപ്പെടാന്‍ നോക്കണ്ട-ചെന്നിത്തല 

തിരുവനന്തപുരം- വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു ഉന്നത പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ മധ്യസ്ഥ ശ്രമത്തിന് പോകില്ല. ഐപിഎസുകാര്‍ അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റത് അപമാനകരമായ നടപടിയാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരേണ്ടതുണ്ട്. പോലീസിന്റെ കോട്ട കെട്ടി മുഖ്യമന്ത്രി അതിനുള്ളിലൊളിച്ചിരിക്കുകയാണ്. മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. ഡല്‍ഹിയില്‍ നരേന്ദ്രമോഡി ചെയ്യുന്നതെന്തോ അതു തന്നെയാണ് പിണറായി വിജയന്‍ കേരളത്തില്‍ ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ സംസാരിക്കാനെത്തി എന്ന് സ്വപ്ന സുരേഷ് പറയുന്ന ഇബ്രാഹിമും ഷാജ് കിരണും കേരളത്തില്‍ നിന്നും മുങ്ങി. തമിഴ്‌നാട്ടിലുണ്ടെന്നും ഇന്നലെ രാത്രിയാണ് തമിഴ്‌നാട്ടിലെത്തിയതെന്നും ഇബ്രാഹിം പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയത്. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. തിരിച്ചെടുത്താലുടന്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കും. അറസ്റ്റില്‍ ഭയമില്ല, നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.
 

Latest News