തിരുവനന്തപുരം- മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് വിവാദത്തിൽ വിപുലമായ പ്രചാരണത്തിന് സിപിഎം. ആരാപണത്തിന് പിന്നിൽ പ്രതിപക്ഷവും ബിജെപിയുമാണെന്നും ഇത് തുറന്നുകാട്ടാൻ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തണമെന്നുമാണ് ഇന്ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പ്രതിപക്ഷവും ബിജെപിയും ഇത്തരമൊരുനീക്കത്തിന് പിന്നിലെന്നാണ് സിപിഎം വിലയിരുത്തൽ. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഈ സാഹചര്യത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട യഥാർഥ വസ്തുത ജനങ്ങളെ അറിയിക്കുന്നത് പാർട്ടിക്ക് ഗുണകരാമാകും. നേരത്തെതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ അനുകൂലമായ സാഹചര്യമാണ്. സ്വർണക്കടത്ത് കേസ് അന്വേഷിച്ച ഏജൻസികളുടെ ഇടപെടലും അടിക്കടി മാറ്റുന്ന സ്വപ്‌നയുടെ മൊഴികളും ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കാനുള്ള തീരുമാനം.പ്രധാനനേതാക്കൾ വീശദീകരണ യോഗത്തിൽ സംബന്ധിക്കും.