Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഖ്യമന്ത്രി ബിരിയാണി  കഴിക്കുന്നത് കണ്ടിട്ടില്ല -കെ.ടി ജലീല്‍ 

തിരുവനന്തപുരം- സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ തള്ളിയും മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി പിന്തുണച്ചും മുന്‍ മന്ത്രി കെടി ജലീല്‍ വീണ്ടും രംഗത്ത്. ആരോപിതരായ എല്ലാവരേയും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിളിച്ച് വരുത്തി. സ്വര്‍ണം എവിടെ പോയി ആര്‍ക്ക് വേണ്ടി എങ്ങനെ എന്നെല്ലാം പറയേണ്ടത് അന്വേഷണ ഏജന്‍സികളാണ്. ഊഹാപോഹം പ്രചരിപ്പിച്ച് മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരുടെ മേല്‍ ചെളിവാരി എറിയുന്ന അവസ്ഥ ഉണ്ടാകരുതെന്നും കെടി ജലീല്‍ പറഞ്ഞു. 
മുഖ്യമന്ത്രിയേയും കുടുംബത്തേയും ബാക്കി എല്ലാവരേയും പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. സ്വത്തടക്കം എല്ലാം സൂക്ഷ്മ പരിശോധനക്ക് വിധേയമായതാണ്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം.ഇഡി ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വീണ്ടും സ്വാഗതം ചെയ്യുന്നു.പൊതു പ്രവര്‍ത്തനം നടത്തുന്നവരെ ജനങ്ങളുടെ മുന്നില്‍ മോശക്കാരാക്കാനുള്ള ബിജെപി യുഡിഎഫ് ശ്രമം വിലപ്പോകില്ലെന്ന് ജലീല്‍ പറഞ്ഞു.
പ്രതി ആരോപിക്കും പോലെ ഏതെങ്കിലും ബന്ധം സ്വര്‍ണക്കടത്തുമായി ഉണ്ടായിരുന്നെങ്കില്‍ എന്ന് അകത്തായി എന്ന് ചോദിച്ചാ പോരെ , അണുമണി തൂക്കം പങ്ക് ഇല്ലെന്ന് മറ്റാരേക്കാളും അന്വേഷണ ഏജന്‍സികള്‍ക്ക് അറിയാം .
സ്വപ്നയും പിസി ജോര്‍ജ്ജും നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നു.തന്നെ തീവ്രവാദിയെന്നാണ് പിസി ജോര്‍ജ്ജ് വിളിച്ചത് .എസ്ഡിപിഐയെ ആദ്യാവസാനം എതിര്‍ത്തതില്‍ അഭിമാനിക്കുന്ന ആളാണ്. മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ച് ജീവിക്കുന്ന ആളാണ് താന്‍. അതിനെയാണോ പിസി ജോര്‍ജ്ജ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത്.ആരുടേയും സര്‍ട്ടിഫിക്കറ്റിന് വേണ്ടി അത് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. സ്വര്‍ണക്കേസിലെ പ്രതി എന്തിനാണ് കൈകാലിട്ടടിക്കുന്നത്. യുപി രജിസ്‌ട്രേഷന്‍ ഉള്ള വണ്ടിയില്‍ ഭീഷണിപ്പെടുത്താന്‍ ആര് വന്നു എന്ന് അന്വേഷിക്കട്ടെ.ആയിരം കൊല്ലം അന്വേഷിച്ചാലും ഒന്നും കണ്ടെത്താനില്ല. ഒരു പൈസ അനധികൃതമായി സമ്പാദിച്ചതിന് ഫൈനടക്കാന്‍ പോലും കഴിയില്ല.മുപ്പത് വര്‍ഷത്തെ അക്കൗണ്ടാണ് പരിശോധിച്ചത്. ശമ്പളമല്ലാതെ ഒരു പൈസയും ഒരാളും അയച്ചിട്ടില്ല.ഇത് കണ്ട് ഇഡി തന്നെ ഞെട്ടി.കോടികളുടെ അനധികൃത സമ്പാദ്യം ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതിയത്.
കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ബിരിയാണി കഴിക്കുന്നത് കണ്ടിട്ടില്ല. ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതിലും നല്ലത് തന്റെ വീട്ടിലേക്ക് കൊടുത്തുവിട്ടു എന്ന് പറയുന്നതാകും നല്ലത്.ആരെങ്കിലും എന്തെങ്ക്‌ലും പറയുന്നത് അതേ പടി മാധ്യമങ്ങള്‍ പ്രസിദ്ധികരിക്കരുത്. സത്യം ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ ജനങ്ങളിലേക്ക് എത്തിക്കാവുയെന്നും ജലീല്‍ ആവശ്യപ്പെട്ടു
 

Latest News