Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ടെ സാംസ്‌കാരിക നായകന്‍ സ്ത്രീകളെ  വീട്ടിലേക്ക് ക്ഷണിച്ച് ഉപദ്രവിക്കുന്നു- എം. എ ഷഹനാസ് 

കോഴിക്കോട്- തന്നെ ഇല്ലാതാക്കാനും അപമാനിക്കാനും ശ്രമിക്കുന്ന സാംസ്‌കാരിക നായകന്റെ മുഖം മൂടി ഉടനെ വലിച്ചുകീറുമെന്ന് എഴുത്തുകാരിയും പ്രസാധാകയുമായ എം. എ ഷഹനാസ്. നിരവധി സ്ത്രീകളെ വീട്ടിലേക്ക ക്ഷണിക്കുകയും, ലൈംഗികമായി ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കോഴിക്കോട്ടുളള എഴുത്തുകാരന്‍ കൂടിയായ ഈ സാംസ്‌കാരിക നായകന്‍ ഇപ്പോള്‍ തന്നെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ഷഹനാസ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഇതെന്റെ മീ ടു അല്ല .എന്റെ പ്രതികരണം മാത്രമാണ് ..
ഇതിനു ഞാന്‍ എന്റെ ഫോട്ടോ തന്നെ വെയ്ക്കുന്നു..
ലോകത്തിന്റെ നാനാ കോണിലും അനീതി നടക്കുമ്പോള്‍ സാംസ്‌കാരിക നായകര്‍ എന്ത്‌കൊണ്ട് മിണ്ടുന്നില്ല എന്ന് ജനങ്ങള്‍ വളരെ വൈകാരികമായി സംസാരിക്കുന്നത് കാണാറുണ്ട്. അത്രയ്ക്ക് വിശുദ്ധരായിട്ടാണ് നമ്മള്‍ അവരെ ബഹുമാനിക്കുന്നത്. എന്നാല്‍ ചില നായകന്മാര്‍ മറ്റ് മേഖലകള്‍ ഒന്നുമല്ല എന്ന് തോന്നിപ്പിക്കും വിധം സാംസ്‌കാരികതയെ അശ്ലീലം ആക്കിയും കളഞ്ഞിട്ടുണ്ട്..കളയുന്നുണ്ട്.
ഞാനിപ്പോള്‍ എന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സാംസ്‌കാരിക നായകനെ കുറിച്ചാണ് സംസാരിക്കുന്നത് . പലപ്പോഴും ഒരു രാഷ്ട്രീയ പ്രവര്‍ത്തക കൂടെ ആയതോണ്ട് പല സ്ത്രീകളും അവരുടെ പ്രശ്‌നം എന്നോട് പറയാറുണ്ട് പല സ്ത്രീകളും എട്ടിന്റെ പണിയും തന്നിട്ടുമുണ്ട്. എന്റെ പബ്ലിക്കേഷനില്‍ നിന്ന് ഞാന്‍ അവതാരിക എഴുതാന്‍ ഞാന്‍ കൊടുത്ത മാറ്ററില്‍ എഴുത്തുകാരിയെ ഒറ്റയ്ക്ക് അദ്ദേഹം സ്വന്തം വീട്ടില്‍ വിളിച്ചു. എഴുത്തില്‍ ഒരുപാട് തെറ്റുണ്ടെന്നും അതൊക്കെ ശരിയാക്കി തരാം എന്നും ആയിരുന്നു പറച്ചില്‍. ആ വിളിയില്‍ പന്തികേട് തോന്നിയ എഴുത്തുകാരി കൂടെ വരാന്‍ എന്നെയും വിളിച്ചു. ഞാന്‍ കൂടെ ചെന്ന് കഴിഞ്ഞപ്പോള്‍ അതിലെ തെറ്റ് എന്താണ് എന്ന് പോലും അദ്ദേഹത്തിന് പറയാന്‍ പറ്റുന്നില്ല. താന്‍ എന്നോ അവള്‍ എന്നോ ആണ് മിസ്‌റ്റേക്ക് എന്ന് പറഞ്ഞു കുറെ പ്രാവിശ്യം എഡിറ്റ് ചെയ്ത് അയച്ചിട്ടും അത് അവതാരിക എഴുതാന്‍ അദ്ദേഹം തയാറല്ലായിരുന്നു. തെറ്റ് എന്താണ് എന്നും പറയാനും വയ്യ. അവസാനം മറ്റൊരു എഴുത്തുകാരനെ സമീപിച്ചപ്പോള്‍ അദ്ദേഹമാണ് പറഞ്ഞത് അത് അയാളുടെ വീട്ടില്‍ എഴുത്തുകാരി ഒറ്റയ്ക്ക് പോവാത്തതിന്റെ പ്രശ്‌നമേ ഈ എഴുത്തിനുള്ളു എന്നു. 
ഒരിക്കല്‍ എന്റെ സ്ഥാപനത്തില്‍ ഒരു സ്ത്രീക്ക് ഞാന്‍ ജോലി കൊടുത്തു പ്രൂഫ് റീഡിങ് എഡിറ്റിങ് ആണ് ജോലി. പ്രൂഫ് റീഡിങില്‍ വലിയ തോതിലുള്ള തെറ്റ് വരുത്തുകയും മാത്രമല്ല ഓഫിസിലേക്ക് എന്ന് പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയിട്ട് ഓഫിസില്‍ എത്താതെ മുകളില്‍ പറഞ്ഞ ടിയാന്റെ വീട്ടില്‍ എത്തിപ്പെടുകയും അത് പലരും എന്നോട് വിളിച്ചു പറയുകയും ഞാന്‍ അത് പോയി കണ്ട് ദൃക്‌സാക്ഷി ആവുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആദ്യം ഞാന്‍ ആ സ്ത്രീയോട് സംസാരിച്ചു. ഫോണിന്റെ റെക്കോര്‍ഡ് ഓണ്‍ ആക്കാന്‍ ഞാന്‍ മറന്നിട്ടില്ല.. ആ കുട്ടി പെട്ട്‌പോയത് ആണെങ്കില്‍ അതില്‍ നിന്ന് രക്ഷനേടാന്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ അറിയാന്‍ ആണ് അനിയത്തിയെ പോലെ ഞാന്‍ കരുതിയ ആ കുട്ടിയോട് ഞാന്‍ തുറന്നു സംസാരിച്ചത്. എന്നാല്‍ അപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു അദ്ദേഹം എനിക്ക് അച്ഛനെ പോലെ ആണ് അദ്ദേഹത്തിന്റെ വീട്ടില്‍ ഇറങ്ങിപ്പോകുന്ന എല്ലാ മാന്യമായ സ്ത്രീകളെ കുറിച്ചും ടിയാന്‍ പറഞ്ഞ അപവാദങ്ങള്‍ കൂടെ ചേര്‍ത്താണ് ആ കുട്ടി എന്നോട് പറഞ്ഞത്. അതൊക്കെ അയാള്‍ തന്നെ അവളോട് പറഞ്ഞതാണ് എന്നാണ് പറഞ്ഞത്. എന്റെ അച്ഛന്‍ ഞാന്‍ വളരെ ചെറുതാകുമ്പോഴേ ഞങ്ങളുടെ കൂടെ ഇല്ലാത്തത് കൊണ്ട് എനിക്ക് അറിയില്ല അച്ഛന്മാര്‍ ഒക്കെ ഇങ്ങനെ സ്വന്തം പുറത്ത് പറയാന്‍ പറ്റാത്ത ബന്ധം പോലും മകളോട് പറയുമോ ഇല്ലയോ എന്ന് .കാര്യങ്ങള്‍ കൂടുതല്‍ വഷളായപ്പോള്‍ അതെന്റെ സ്ഥാപനത്തിന്റെ സല്‍പ്പേരിനെ ബാധിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ആ കുട്ടിയെ പറഞ്ഞുവിട്ടു. 
അന്ന് മുതല്‍ ഞാന്‍ അയാളുടെ കണ്ണിലെ കരട് ആണ്.  എന്റെ ഒരു സുഹൃത്ത് കൂടെ ആയിരുന്ന ഒരു ഡിസൈനറും എഴുത്തുകാരനുമായ ആള് പറഞ്ഞത് അവന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം ആ എഴുത്തുകാരന്‍ തകര്‍ത്തു എന്നാണ് (വോയിസ് റെക്കോര്‍ഡ് കൈയില്‍ ഉണ്ട് ). വേറെ ഒരു സുഹൃത്ത് പറഞ്ഞത് അച്ഛനെ പോലെ ബഹുമാനിക്കുന്ന ഈ മുതിര്‍ന്ന എഴുത്തുകാരന്‍ അവന്‍ ഭാര്യയെയും കൊണ്ട് ആ വീട്ടില്‍ പോയപ്പോള്‍ അവളുടെ കാലിന്റെ തുടയ്ക്ക് നുള്ളി എന്നാണ്.  അങ്ങനെ അങ്ങനെ പലരും പല അപകടപ്പെടുത്തുന്ന സ്‌റ്റേറ്റ്‌മെന്റ് പറയുമ്പോഴും ആരും ആ മുഖം തുറന്ന് കാണിക്കാന്‍ തയ്യാറാല്ലയിരുന്നു. ഞാനും ഇതൊക്കെ തുറന്നു കാണിക്കാന്‍ ഭയപെട്ടവള്‍ തന്നെയാണ്. പിന്നെ മറ്റ് വ്യക്തികള്‍ ബന്ധനത്തില്‍ എനിക്കൊന്നും പറയാനും ഇല്ലായിരുന്നു. അത്‌കൊണ്ട് അതെന്റെ സ്ഥാപനത്തിന് ബാധിക്കും എന്ന് തോന്നിയ സമയത്ത് ഞാന്‍ അത് ഇല്ലായ്മ ചെയ്യാന്‍ അവരെ പറഞ്ഞുവിടുകയും ചെയ്തിരുന്നു. പക്ഷേ പലരോടും ഞാന്‍ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്റെ ആശങ്കള്‍ക്ക് അതീതമായി എല്ലാം എല്ലവര്‍ക്കും അറിയാം എന്ന് തന്നെയാണ് പലരും പറഞ്ഞത്.
തുറന്ന് കാണിക്കാന്‍ ഒന്നുമില്ല.  ഇതെല്ലാം പച്ചവെള്ളം പോലെ ഈ കോഴിക്കോട്ടുകാര്‍ക്കും മറ്റ് സാംസ്‌കാരികമേഖലയ്ക്കും വളരെ വ്യക്തമായി അറിയുന്ന കാര്യങ്ങള്‍ ആണ്. എല്ലാവരും മൗനം പൂണ്ട് സപ്പോര്‍ട്ട് നല്‍കുന്ന കാര്യമാണ്.
സ്വന്തം ഭാര്യയില്‍ അദ്ദേഹം നല്‍കിയ സ്ത്രീവിരുദ്ധത വേറെ എവിടെയും വരില്ലലോ.
ഒരിക്കല്‍ ഈ സ്റ്റാഫിനെ ഞാന്‍ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന് ശേഷം ആ എഴുത്തുകാരന്റെ വീട്ടിലെ ജോലിക്കാരി എന്റെ ഓഫിസില്‍ വന്നു. ആ കുട്ടിയെ പറഞ്ഞു വിട്ടതിന് കാരണം ആ ചേച്ചി ആണ് പറഞ്ഞു അവരെ മനസികമായ് ഇല്ലാതാക്കുകയും അപമാനിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞു (ആ വോയിസും റെക്കോര്‍ഡ് ആണ് ). പിന്നീട് മറ്റൊരാള്‍ എന്നോട് പറഞ്ഞത് ആ വീട്ടിലെ അടുക്കള ജോലി ചെയ്യുന്ന ചേച്ചിക്ക് ആ എഴുത്തുകാരനോട് അഗാധമായ പ്രണയം ഉള്ളത് കൊണ്ട് അവര് ആ വീട്ടില്‍ വരുന്ന സ്ത്രീകളെ മുഴുവന്‍ അപമാനിക്കുകയാണ് എന്ന് വെച്ച് വിളമ്പി കൊടുത്ത് അടിമയെ പോലെ ജീവിക്കുന്ന ആ സ്ത്രീയെ പോലും അപമാനിക്കുന്ന സ്ത്രീവിരുദ്ധത വേറെ എവിടെയാണ് ?
എനിക്കറിയാവുന്ന വിവരങ്ങള്‍ എനിക്ക് അറിയാവുന്ന പല സ്ത്രീകളോടും ഞാന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവരൊക്കെ എന്റെ ശത്രുക്കള്‍ ആയി മാറുകയാണ് ഉണ്ടായത്. എഴുത്തുകാരന്‍ അവിടെ പിടിച്ചു ഇവിടെ പിടിച്ചു എന്ന് പറഞ്ഞവരൊക്കെ പറഞ്ഞു വോയിസ് അയച്ചവര്‍ ഒക്കെ ഒന്നായി നില്‍ക്കുന്നു എന്നാണ് ഈ ബന്ധങ്ങളില്‍ ഒക്കെ ഉള്ള അത്ഭുതം. സൂക്ഷിക്കാന്‍ പറയുന്നവര്‍ വേട്ടയാടപ്പെടുകയും ഇതൊന്നും മി ടൂ പോലും ആയി മാറാത്തതും. 
വീട്ടിലേക്ക് ചോറുണ്ണാന്‍ വിളിക്കല്‍ ആണ് ഈ എഴുത്തുകാരന്റെ മെയിന്‍ ഹോബി പലപ്രാവശ്യം എന്നെ വിളിച്ചിട്ടുണ്ട്. ഒലിവ് പബ്ലിക്കേഷനില്‍ ആയിരിക്കുമ്പോള്‍ അവിടെയുള്ള സ്റ്റാഫിനെ കൂട്ടിയും ഇപ്പോള്‍ ഇവിടെ ഉള്ള സ്റ്റാഫിനെ കൂട്ടിയും സുഹൃത്തുക്കളെ കൂട്ടിയും ആണ് ഞാന്‍ പോയിട്ടുള്ളത്. എല്ലാം ഒഫീഷ്യല്‍ ആവിശ്യങ്ങള്‍ക്ക് തന്നെ .ഒറ്റയ്ക്ക് ഇത് വരെ ആ വീട്ടില്‍ പോയിട്ടില്ല. അത് പേടികൊണ്ട് തന്നെയാണ്..ഒരു സാഹിത്യഗ്രൂപില്‍ ഞാന്‍ വിളിച്ചിട്ട് ഇദ്ദേഹം ഒരു ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. അതില്‍ അവസാനം ഇട്ട വോയ്‌സില്‍ അയാള്‍ അശ്ലീലപരമായി എന്റെ പേര് ചേര്‍ത്ത് വെച്ച് സംസാരിക്കുകയും ചെയ്തു മാനക്കേട് ഉണ്ടാക്കി.
 

Latest News