Sorry, you need to enable JavaScript to visit this website.

കൃഷ്ണമൃഗവേട്ട: സല്‍മാന്‍ ഖാന്‍ കുറ്റക്കാരന്‍; മറ്റുള്ളവരെ വെറുതെ വിട്ടു 

ജോധ്പുര്‍- കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരെന്ന് ജോധ്പൂര്‍ കോടതി. കേസില്‍ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. കേസെടുത്ത് 20 വര്‍ഷത്തിനുശേഷമാണ് സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് വിധിച്ചിരിക്കുന്നത്. ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രണ്ടു കൃഷ്ണമൃഗങ്ങളെ വെടിവച്ചുകൊന്നെന്നാണു കേസ്. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണ് ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. 


 

Latest News