Sorry, you need to enable JavaScript to visit this website.

പ്രവാചകനെ അധിക്ഷേപിച്ചു, കാണ്‍പൂരില്‍ സംഘര്‍ഷം; 18 പേര്‍ അറസ്റ്റില്‍

കാണ്‍പൂര്‍- ഒരു ടെലിവിഷന്‍ ഷോയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിച്ചതിന്റെ പേരില്‍ കാണ്‍പൂരില്‍ സംഘര്‍ഷം. കടയുടമകളെ നിര്‍ബന്ധിച്ച് ഷട്ടറുകള്‍ താഴ്ത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു വിഭാഗം പരസ്പരം ബോംബെറിയുകയും കല്ലെറിയുകയും ചെയ്തു. വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം നഗരത്തിലെ പരേഡ്, നായിസദക്, യതീംഖാന മേഖലകളില്‍ സംഘര്‍ഷമുണ്ടായതായി പോലീസ് പറഞ്ഞു. ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ ടി.വിയില്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങളുടെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 'വീഡിയോ ക്ലിപ്പുകളുടെ സഹായത്തോടെ അക്രമത്തില്‍ ഉള്‍പ്പെട്ടവരെ തിരിച്ചറിഞ്ഞുവരികയാണ്. പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, -അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) പ്രശാന്ത് കുമാര്‍ പറഞ്ഞു. 'പ്രതികള്‍ക്കും ഗൂഢാലോചനക്കാര്‍ക്കും എതിരെ ഗുണ്ടാ നിയമപ്രകാരം കേസെടുത്ത് സ്വത്തുക്കള്‍ കണ്ടുകെട്ടുകയോ പൊളിക്കുകയോ ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News