Sorry, you need to enable JavaScript to visit this website.

പീഡിപ്പിച്ച ശേഷം ബ്ലാക്ക് മെയിലിംഗ്; പെണ്‍കുട്ടി പിതാവിന്റെ എട്ട് ലക്ഷം രൂപ മോഷ്ടിച്ച് നല്‍കി

കാസ്ഗഞ്ച്- ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ  ബലാത്സംഗം ചെയ്ത ശേഷം ബ്ലാക്ക് മെയില്‍ ചെയ്ത്  എട്ട് ലക്ഷം രൂപ തട്ടി.  വീട്ടില്‍നിന്നും പിതാവിന്റെ കടയില്‍നിന്നും മോഷ്ടിച്ചാണ്  പെണ്‍കുട്ടി പ്രതിക്ക് പണം നല്‍കിയത്. ഇതിനു ശേഷവും കൂടുതല്‍ പണം ആവശ്യപ്പെട്ട്  പീഡനം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടില്‍ വിവരം പറഞ്ഞത്. പീഡന ദൃശ്യം പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണി.
പെണ്‍കുട്ടി തന്റെ അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്ന് കാസ്ഗഞ്ച് ജില്ലയിലെ കോട് വാലി സദര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കയാണ്. പെണ്‍കുട്ടിയുടെ പിതാവ് പ്രാദേശത്തെ വ്യാപാരിയാണെന്നും
പ്രതി അതേ സ്ഥലത്തെ ഒരു കടയില്‍ ജോലി ചെയ്യുന്നയാളാണെന്നും പോലീസ് പറഞ്ഞു.
മുഖ്യപ്രതി, മാതാപിതാക്കള്‍, സഹോദരന്‍ എന്നിവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 (ബലാത്സംഗം), 120ബി (ക്രിമിനല്‍ ഗൂഢാലോചന), പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദീപ് കുമാര്‍ പന്ത്  പറഞ്ഞു. എല്ലാവരും ഒളിവിലാണ്.
2021 ഡിസംബറില്‍ പ്രതി തന്റെ മകളെ സുഹൃത്തിന്റെ താമസസ്ഥലത്ത് കൊണ്ടുപോയി മയക്കമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയാണ് ബലാത്സംഗം ചെയ്തതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.
സുഹൃത്തിന്റെ സഹായത്തോടെ ഇയാള്‍ പീഡിപ്പിക്കുന്ന ദൃശ്യം പകര്‍ത്തിയതും തുടര്‍ന്ന് ബ്ലാക്ക്‌മെയില്‍ ആരംഭിച്ചതും. വീട്ടില്‍ നിന്നും കടയില്‍ നിന്നും  മോഷ്ടിച്ചാണ് മകള്‍ എട്ട്  ലക്ഷം രൂപ നല്‍കിയത്. ഇതില്‍നിന്ന് പ്രതി രണ്ട് ലക്ഷം രൂപയ്ക്ക് ബൈക്ക് വാങ്ങിയതായും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
അടുത്തിടെ പെണ്‍കുട്ടി അമ്മയോട് എല്ലാം പറഞ്ഞപ്പോഴാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്.
ശരിയായി ഭക്ഷണം കഴിക്കാത്തതും വിചിത്രമായി പെരുമാറുന്നതും ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് പെണ്‍കട്ടിയോട് കാര്യങ്ങള്‍ അന്വേഷിച്ചതെന്നും പിതാവ് പറഞ്ഞു.

 

Latest News